
മലപ്പുറം: വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതി അബു താഹിർ ലഹരിയ്ക്ക് അടിമയെന്ന് പോലീസ്. ആക്രമണം നടത്തുമ്പോൾ അബു താഹിർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന എയർഗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.
വീട്ടിലുണ്ടായിരുന്നവർ കിടക്കുകയായിരുന്നതിനാലാണ് അപകടം ഒഴിവായത്. ആളുകൾ ഉണർന്നിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു. അബു താഹിറിന്റെ ലഹരി ഉപയോഗമാണ് വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലഹരിയിലായിരുന്ന അബു താഹിർ വീടിന് മുന്നിൽ വന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്. അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.