
കോന്നി: വ്യാപകമായി മണ്ണുക്കടത്തൽ നടന്നിട്ടും മുഖം തിരിച്ച് അധികാരികൾ . കലഞ്ഞൂർ മണക്കാട്ടുപുഴയില്‍ വീട് നിർമിക്കുന്നതിന്റെ പേരില്‍ അനധികൃതമായി കുന്നിടിച്ച് നിരത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.പ്രധാന റോഡില്‍നിന്ന് 200 മീറ്റർ അകലെയാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.
വീട് വെക്കുന്നതിന് കുറഞ്ഞ അളവില്‍ മണ്ണ് മാറ്റുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കാമെന്ന നിയമത്തിന്റെ മറവിലാണ് സ്വകാര്യ വ്യക്തികള്‍ വ്യാപകമായി മണ്ണ് കടത്തുന്നത്. ദിവസവും 500 ലോഡില്‍ അധികംമണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്. കുറച്ചു ലോഡുകള്‍ കൊണ്ടുപോകാൻ പഞ്ചായത്ത് അനുമതി നല്‍കിയ ശേഷം ഈ പാസിന്റെ മറവില്‍ കൂടുതല്‍ ലോഡ് കടത്തുന്നതാണ് ഇവരുടെ രീതി.
രണ്ട് വലിയ മണ്ണുമാന്തി മന്ത്രങ്ങളും പത്തിലധികം ടിപ്പർ ലോറികളും ഉപയോഗിച്ചാണ് മണ്ണ് എടുക്കുന്നത്. ചെറിയ വഴികളില്‍ കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ റോഡ് നശിക്കുകയും ചെയ്യുന്നുണ്ട്.മണ്ണ് ഇടിയാൻ ഏറെ സാധ്യതയുള്ള ഭാഗത്താണ് ഇത്തരത്തില്‍ മണ്ണ് എടുക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്നം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്ന് എടുക്കുന്ന മണ്ണ് മറ്റ് ജില്ലകളിലേക്ക് കടത്തുകയാണെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഇത്തരത്തില്‍ പച്ചമണ്ണ് കടത്തുന്നുണ്ട്. മുമ്ബ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇത്തരത്തില്‍ മണ്ണ് കടത്താൻ അനുമതി ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍, വീട് വെക്കാൻ ചെറിയ തോതില്‍ മണ്ണെടുക്കാമെന്ന് അധികാരം ദുരുപയോഗപ്പെടുത്തുകയാണ്. ഇതിന്‍റെ മറവില്‍ പല സ്വകാര്യ വ്യക്തികളും വ്യാപകമായി മണ്ണ് കടത്തുകയാണ്. ഇത്തരം വിഷയങ്ങളില്‍ പൊലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇടപെടല്‍ ആവശ്യമാണ്.