
കോട്ടയം: സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള ഭൂമികളില്‍ ജീവനും സ്വത്തിനും അപകടം വരുത്തിയേക്കാവുന്ന നിലയില്‍ നിലക്കുന്ന മരങ്ങളെയും ശിഖരങ്ങളെയും അടിയന്തിരമായി മുറിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മരമോ മരച്ചില്ലയോ വീണുണ്ടാകുന്ന എല്ലാവിധ അപകടങ്ങളുടെ ഉത്തരവാദിത്വവും അതിൻറെ നഷ്ടപരിഹാരവും വകുപ്പുകൾക്ക് ആയിരിക്കുമെന്നും ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു.
ജില്ലയില്‍ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് കളക്ടറുടെ നിര്‍ദ്ദേശം. പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.