ഡ്രൈവർ ഡിഎംഒയ്ക്ക് ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ, ഡ്രൈവറുടെ തൊട്ടരികിലും ഇടുക്കി ഡിഎംഒ ഓഫീസിലും വിജിലൻസ്; തൊട്ടു പിന്നാലെ ആശങ്കയോടെ കോട്ടയത്ത് നിന്നും ഫോണിൽ ഡോക്ടറുടെ വിളിയും; കൈക്കൂലി കേസിൽ ഡിഎംഒയെ കുടുക്കിയത് ഇങ്ങനെ

Spread the love

കൊച്ചി: ഇടുക്കിയില്‍ ഡി.എം.ഒ. ആയിരുന്ന ഡോ. എല്‍. മനോജ് റിസോർട്ട് ഉടമയോട് കൈക്കൂലിയായി ആവശ്യപ്പെട്ട 75,000 രൂപ തന്റെ സുഹൃത്തായ ഡോക്ടറുടെ ഡ്രൈവർക്ക് ഗൂഗിള്‍ പേ വഴി കൈമാറണം എന്നാണ് പറഞ്ഞത്.

ഡി.എം.ഒ. ഇടുക്കിയിലും ഡ്രൈവർ കോട്ടയത്തുമായിരുന്നു. പണം കൈമാറിയെന്ന സന്ദേശം ലഭിക്കുമ്ബോള്‍ ഡ്രൈവറുടെ തൊട്ടരികിലും ഇടുക്കിയില്‍ ഡി.എം.ഒ. ഓഫീസിലും വിജിലൻസ് ഉണ്ടായിരുന്നു. പണം കൈമാറിയതിന്റെ സ്ക്രീൻ ഷോട്ട് പരാതി ക്കാരൻ അയച്ചപ്പോള്‍ ഡി.എം.ഒ.യുടെ ഫോണ്‍ വിജിലൻസിന്റെ കൈവശമായിരുന്നു.

തൊട്ടു പിന്നാലെ ആശങ്കയോടെ കോട്ടയത്തുള്ള ഡോക്ടറുടെ വിളിയും ഫോണിലേക്കെത്തി. കൈക്കൂലിക്കേസില്‍ ഡി.എം.ഒ.യെ കുടുക്കിയ ശബ്ദിക്കുന്ന ഡിജിറ്റല്‍ തെളിവുകളായി ഇതെല്ലാം മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ക്രിമിനല്‍ നിയമത്തിനാണ് ഇതിന് നന്ദി പറയേണ്ടത്. പുതിയ തെളിവുനിയമമായ ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ.) വകുപ്പ് 68 പ്രകാരം ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തെളിവാണ്. പുതിയ നിയമപ്രകാരം സ്ക്രീൻഷോട്ടും കോള്‍ റെക്കോഡുമൊക്കെ തെളിവാണ്.

കോടതിയില്‍ തെളിയിക്കാനും എളുപ്പം

ഫിനോഫ്തലിൻ പൗഡർ വിതറിയ നോട്ട് നല്‍കിയാണ് പണം നേരിട്ട് കൈപ്പറ്റുന്ന ‘പരമ്ബരാഗത’ കൈക്കൂലിക്കാരെ കുടുക്കുന്നത്.

ഇതൊഴിവാക്കാനാണ് കൈക്കൂലിക്കാർ ഡിജിറ്റല്‍ മാർഗം തിരഞ്ഞെടുത്തത്. ഡ്രൈവർ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്കും ചിട്ടിയിലേക്കും എല്‍.ഐ.സി. പോളിസിയിലേക്കുമൊക്കെ പണം അടയ്ക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്.

ഫിനോഫ്തലിൻ പൗഡർ വിതറിയ നോട്ടിനെക്കാള്‍ ശക്തമാണ് കൈമാറ്റങ്ങള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളെന്ന് നിയമവിദഗ്ധർ പറയുന്നു. സംഭാഷണം റെക്കോഡ് ചെയ്തും ബട്ടൻ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകർത്തിയും പരാതിക്കാരും മികവ് തെളിയിച്ചാല്‍ കാര്യങ്ങള്‍ പിന്നെയും കുരുങ്ങും.

സുപ്രീംകോടതി പറഞ്ഞത്

നീരജ് ദത്ത കേസില്‍ സു പ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് കൈക്കൂലിക്കേസില്‍ നേരിട്ടുള്ള തെളിവുകള്‍ ഇല്ലെങ്കിലും പ്രതികളെ ശിക്ഷിക്കാം എന്ന് വ്യ ക്തമാക്കിയിട്ടുണ്ട്. പരാതിക്കാരൻ പിൻമാറിയാലും കൈക്കൂലി കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ കഴിയുമെന്നാണ് ഈ ഉത്തരവ് വ്യക്തമാ ക്കുന്നത്. ഡിജിറ്റല്‍ കൈക്കൂലിക്കാരെ കുടുക്കാൻ ഇതും സഹായകമാണ്.