
സ്വന്തം ലേഖകൻ
തിരുവനന്തപുരം :സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ കൂടുതൽ നടപടികളിലേക്ക് കടക്കുമ്പോൾ അഴിഞ്ഞു വീഴുക ഉന്നതരുടെ മുഖംമൂടികളാണ്. ഉന്നതർക്ക് പിന്നാലെ നാല് മന്ത്രിമാരും കേസിൽ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.
കോടികളുടെ കള്ളപ്പണവും കോഴയും ഡോളറാക്കി വിദേത്തേക്ക് കടത്തിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതർക്കെതിരായ വിവരങ്ങൾ അവർ വെളിപ്പെടുത്തിയത്. സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കാനായി കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മൊഴിപ്പകർപ്പ് കിട്ടുന്നതോടെ ഉന്നതരെ ചോദ്യംചെയ്യുന്ന നടപടികളിലേക്ക് കേന്ദ്രഏജൻസികൾ കടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭരണഘടനാ പദവി വഹിക്കുന്ന സംസ്ഥാനത്തെ ഒരു ഉന്നതന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നത്.
രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്ക് കേസുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകൾ ലഭിച്ചതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഡൽഹിയിലും നാട്ടിലും തിരക്കിട്ട കൂടിയലോചനയിലാണ്. ഇതിന്റെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയി കസ്റ്റംസ് ബോർഡുമായി ചർച്ച നടത്തിയിരുന്നു.
സിഡാക്കിൽ ഡീകോഡ് ചെയ്ത് എടുത്ത ചാറ്റുകളുമായാണ് സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതർക്കെതിരായ വിവരങ്ങൾ അവർ വെളിപ്പെടുത്തിയത്. ഈ മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് ഞെട്ടിപ്പോയി. വമ്പൻ സ്രാവുകളുടെ പേരുകൾ തന്റെ മുന്നിലുണ്ടെങ്കിലും രഹസ്യാത്മകത പുറത്താകുമെന്നതിനാൽ പേരുകൾ ഉത്തരവിൽ ഉൾപ്പെടുത്തുന്നില്ലെന്നും മജിസ്‌ട്രേറ്റ് വിധിയിൽ പറഞ്ഞിരുന്നു.
കോൺസുലേറ്റിലെ ഉന്നതരും നിരവധി വിദേശികളും പ്രതികളയേക്കുമെന്ന് സൂചനയുണ്ട്. മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്‌സ് ഹവാലയിടപാട് നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.