play-sharp-fill
സ്വർണ്ണക്കടത്ത് കേസ്; തീവ്രവാദവും രാജ്യവിരുദ്ധ പ്രവർത്തനവും കുറ്റപത്രത്തിൽ ഇല്ല; സർക്കാരിനും ഉന്നതന്മാർക്കും ക്ലീൻ ചിറ്റും; സ്വർണ്ണക്കടത്തിൽ എൻ.ഐ.എയുടെ ചെമ്പ് തെളിയുന്നു; കൊടുത്തവരെയും വാങ്ങിയവരെയും കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കുന്നു

സ്വർണ്ണക്കടത്ത് കേസ്; തീവ്രവാദവും രാജ്യവിരുദ്ധ പ്രവർത്തനവും കുറ്റപത്രത്തിൽ ഇല്ല; സർക്കാരിനും ഉന്നതന്മാർക്കും ക്ലീൻ ചിറ്റും; സ്വർണ്ണക്കടത്തിൽ എൻ.ഐ.എയുടെ ചെമ്പ് തെളിയുന്നു; കൊടുത്തവരെയും വാങ്ങിയവരെയും കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കുന്നു

തേർഡ് ഐ ബ്യൂറോ

കൊച്ചി: മാസങ്ങളോളം കേരളത്തിന്റെ ചാനലുകളുടെ പ്രൈംടൈം ചർച്ചയ്്ക്കു വിഷമായ സ്വർണ്ണക്കടത്ത് അന്വേഷിച്ച എൻ.ഐ.എയുടെ ചെമ്പ് പുറത്തായി. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ സ്വർണ്ണക്കടത്ത് കേസിൽ സ്വർണ്ണം കൊടുത്തുവിട്ടത് ആരാണെന്നും, സ്വർണ്ണം കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നും കണ്ടെത്താനാവാതെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.

സ്വർണക്കടത്തിൽ നിന്നുമുള്ള പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായോ തീവ്രവാദ പ്രവർത്തനം നടന്നതായോ പരാമർശിക്കാതെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. എന്നാൽ പ്രതികൾ രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത തകർത്തുവെന്നും അത് തീവ്രവാദ പ്രവർത്തനമാണെന്നും എൻഐഎ തങ്ങളുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്ത് കണ്ടെത്തിയതിനെ തുടർന്ന് കേസിൽ രാജ്യവിരുദ്ധ പ്രവർത്തനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് ഏജൻസി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സ്വർണം ഇറക്കുമതി ചെയ്തതോടെ വലിയ തോതിൽ പണം നേടുകയും അതിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രതികൾ നടത്തിയെന്ന് മനസിലാക്കിയതായും എൻഐഎ വാദിച്ചിരുന്നു.

ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഏജൻസി അന്ന് പറഞ്ഞു. ഇത്തരത്തിൽ അന്വേഷണം നടത്തുന്നതിന് വിവിധ കാരണങ്ങളും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമ്‌ബോൾ ഇത്തരത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനു തെളിവുകൾ കണ്ടെത്താനോ അവ ഹാജരാക്കാനോ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാകുന്നത്. വിവിധ വിമാനത്താവളങ്ങൾ വഴി എത്തിച്ചേർന്ന സ്വർണം ആരൊക്കെ വാങ്ങിയെന്നത് സംബന്ധിച്ചോ എവിടേക്ക് കൊണ്ടുപോയി എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളും കോടതിക്ക് നൽകാൻ എൻഐഎക്ക് സാധിച്ചിട്ടില്ല.