പൊതു താല്‍പ്പര്യ ഹര്‍ജിയിലൂടെ ശ്രദ്ധേയനായ വ്യക്തി; മാസപ്പടിയും പാലാരിവട്ടവും കോടതിയില്‍ എത്തിച്ച പൊതു പ്രവര്‍ത്തകൻ; ഗിരീഷ് ബാബു വീട്ടില്‍ മരിച്ച നിലയില്‍; തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്കിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ആകാം മരണകാരണമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബു മരിച്ച നിലയില്‍.

പൊതു താല്‍പ്പര്യ ഹര്‍ജിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗിരീഷ് ബാബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഎംആര്‍എല്‍ അഴിമതിയില്‍ അടക്കം പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത് ഗിരീഷ് ബാബുവാണ്. പാലാരിവട്ടം അഴിമതി കോടതിയിലെത്തിച്ചതും ഗിരീഷ് ബാബുവാണ്. നിരവധി കേസുകളില്‍ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വിവരാവകാശ പ്രവര്‍ത്തകനുമായിരുന്നു. നിരവധി കേസുകളില്‍ വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കിയ രേഖകളുമായാണ് ഗിരീഷ് ബാബു നിയമ പോരാട്ടം നടത്തിയത്.

അഴിമതികള്‍ക്കെതിരെ പോരാടിയ പൊതുപ്രവര്‍ത്തകനായിരുന്നു ഗിരീഷ് ബാബു. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.

നിലവില്‍ മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മരണത്തില്‍ ദുരൂഹതകളുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളില്‍ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ വിജിലൻസിന് മുന്നില്‍ പരാതി എത്തിച്ചാണ് അദ്ദേഹം പൊതുപ്രവര്‍ത്തകനായി വളര്‍ന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ആകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.