ജർമനിയില്‍ ഹാംബർഗിലെ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തികുത്ത്; 12 പേർക്ക് പരിക്ക് ; 6 പേരുടെ നില ഗുരുതരം

Spread the love

ബെർലിൻ: ജർമനിയില്‍ ഹാംബർഗിലെ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ കത്തിയാക്രമണത്തില്‍ 12 പേർക്കു പരിക്കേറ്റു.
39 വയസുള്ള സ്ത്രീ അറസ്റ്റിലായി. ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ നില അതീവ ഗുരുതരമാണ്. മൂന്നു പേരുടെ നില ഗുരുതരവും ആറു പേർക്ക് നിസാര പരിക്കുമാണ് ഉള്ളതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രാദേശിക സമയം വൈകിട്ട് ആറു മണിയോടെയായിരുന്നു ആക്രമണം.

യാതൊരു പ്രകോപനവുമില്ലാതെ ഹാംബർഗ് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെ ഓടിച്ചിട്ട് തുടർച്ചയായി കുത്തുകയായിരുന്നു യുവതി. എന്നാല്‍, പൊലീസ് എത്തിയപ്പോള്‍ യാതൊരു എതിർപ്പുമില്ലാതെ കത്തി താഴെയിട്ട് അവർ കീഴടങ്ങി.

ഇതെല്ലാം കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചു. തുടർച്ചയായി ഉണ്ടായ തീവ്രവാദി ആക്രമണങ്ങളെ തുടർന്ന് ജർമനി കടുത്ത ജാഗ്രതയിലാണ്. ഈ സാഹചര്യത്തില്‍ തീവ്രവാദികള്‍ അന്യ മതസ്ഥരെ ഉപയോഗിച്ചു നടത്തുന്ന ആക്രമണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. ആക്രമണത്തെ തുടർന്ന് നാലു ട്രാക്കുകള്‍ അടച്ചെന്നും ദീർഘ ദൂര ട്രെയിനുകള്‍ വൈകിയെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group