
സ്വന്തം ലേഖിക
കോഴിക്കോട്: ജോര്‍ജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങള്‍.
പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നല്‍കി, നാട്ടുകാരനില്‍ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപാ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിര്‍മ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ശരിവെച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎല്‍എ എന്ന നിലയ്ക്ക് പദവിയുപയോഗിച്ചുവെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഇതിനൊക്കെ ജോര്‍ജ്ജ് എം തോമസ് അന്വേഷണക്കമ്മീഷന് നല്‍കിയത്.
ജോര്‍ജ്ജ് എം തോമസ് എം എല്‍എ ആയിരുന്ന 2006 -2011. 2016-21 കാലയളവിലുമാണ് ക്രമക്കേടുകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരായ പാര്‍ട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നല്‍കിയത്.
വഴി വികസനത്തിന് പണവുമായി സമീപച്ചയാള്‍ക്ക് അതേ നോട്ടു കെട്ടു തിരിച്ചെറിഞ്ഞ് കൊടുത്തു എന്നാണ് ജോര്‍ജ്ജ് എം തോമസ് കമ്മീഷന് മറുപടി നല്‍കിയത്. എന്നാല്‍ മറ്റ് ആരോപണങ്ങളില്‍ എംഎല്‍എ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നാണ് വിശദീകരിച്ചത്. ഈ മറുപടികള്‍ തള്ളിയാണ് ഒടുവില്‍ പാര്‍ട്ടി നടപടിയെടുത്തത്.