play-sharp-fill
സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം ; അപകടകാരികളായ ഇന്ത്യൻ വകഭേദ വൈറസ് ഏറ്റവും കൂടുതൽ കോട്ടയത്ത്

സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം ; അപകടകാരികളായ ഇന്ത്യൻ വകഭേദ വൈറസ് ഏറ്റവും കൂടുതൽ കോട്ടയത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിവിട്ട അവസ്ഥയിലാണ്. ഇതിനിടയിലാണ് കേരളത്തിലെ 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്.


നിയമസഭാ തെരഞ്ഞെടുപ്പിന്  ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനിതകമാറ്റം വന്ന വൈറസ് തന്നെയെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 ജില്ലകളിലും ബ്രട്ടീഷ് വകഭേദം വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതൽ കണ്ടെത്തിയത് കണ്ണൂർ ജില്ലയിലാണ്. 75 ശതമാനം. വയനാട്, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിലും 50 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദം വന്ന വൈറസുകൾ. ഈ വൈറസുകൾക്ക് വ്യാപന ശേഷി കൂടുതലാണെന്ന് പഠനങ്ങൾ.

പാലക്കാട് ജില്ലയിലാണ് ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം കൂടുതൽ, 21.43 %. കാസർകോട്, വയനാട് ജില്ലകളിലും ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തി. ഏറ്റവും അപകടകാരികളായ ഇന്ത്യൻ വകഭേദ വൈറസ് അഥവാ മഹാരാഷ്ട്ര വകഭേദം കൂടുതൽ കോട്ടയം ജില്ലയിലാണ്. കോട്ടയത്ത് 19.05% ആയിരുന്നു ഇന്ത്യൻ വകഭേദത്തിന്റെ അളവ്.

ജനിതകമാറ്റ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായത് തെരഞ്ഞെടുപ്പ് സമയത്താണ്. ഫെബ്രുവരിയിൽ കേരളത്തിലുണ്ടായിരുന്നത് ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു.

കേരളത്തിന് പുറമെ ഡൽഹി, കർണ്ണാടക, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം പത്ത് സംസ്ഥാനങ്ങളിൽ ഇരട്ട ജനിതക മാറ്റം സ്ഥിരീകരിച്ചിരുന്നു.