2008 നും 2017 നും ഇടയില്‍ ജനിച്ചവർക്ക് ഗ്യാസ്ട്രിക് ക്യാന്‍സര്‍: 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം വരാൻ സാധ്യത; പുതിയ പഠനം പുറത്ത്

Spread the love

2008നും 2017നും ഇടയില്‍ ജനിച്ച 1.5 കോടി ആളുകള്‍ക്ക് അവരുടെ ജീവിതകാലം മുഴുവൻ ഗ്യാസ്ട്രിക് കാൻസർ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്.

video
play-sharp-fill

ചൈനയ്ക്കുശേഷം ഗ്യാസ്ട്രിക് കാൻസര്‍ കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഈ കണ്ടെത്തല്‍ നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകാരോഗ്യ സംഘടന (WHO), ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ (IARC) എന്നിവയിലെ ഗവേഷകര്‍ GLOBOCAN 2022 ഡാറ്റാബേസ് ഉപയോഗിച്ച്‌ 185 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ-മരണനിരക്ക് കണക്കുകളും ചേർത്ത് പഠനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ 76 ശതമാനം കേസുകളും ഹെലിക്കോബാക്റ്റര്‍ പൈലോറി എന്ന സാധാരണ വയറ്റിലെ ബാക്ടീരിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബാക്ടീരിയ അണുബാധയാണ് ഗ്യാസ്ട്രിക് കാന്‍സറിനുള്ള പ്രധാന കാരണമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ആമാശയ കാൻസറിന്റെ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ :

-സ്ഥിരമായ ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍

-വിശപ്പ് കുറയല്‍ അല്ലെങ്കില്‍ വേഗത്തില്‍ വയറു നിറയുന്നത് പോലെ തോന്നല്‍

-വിശപ്പ് കുറയല്‍

-ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി

-പ്രത്യേകിച്ച്‌ ഭക്ഷണത്തിനുശേഷം വയറുവേദന

-ക്ഷീണം അല്ലെങ്കില്‍ ബലഹീനത

-ചില സന്ദര്‍ഭങ്ങളില്‍, മലത്തിലോ ഛര്‍ദ്ദിയിലോ രക്തം