കഞ്ചാവ് ഒളിപ്പിച്ചത് കാറിന്റെ സ്പീക്കർ ബോക്‌സിൽ: കമ്പത്തു നിന്നും കഞ്ചാവ് എടുത്ത് കോട്ടയത്ത് എത്തിച്ച് മൊത്തക്കച്ചവടം: കുറഞ്ഞ വിലയിൽ കഞ്ചാവ് വാങ്ങി ജില്ലയിൽ എത്തിച്ച് വിൽക്കുന്ന രണ്ടു യുവാക്കൾ പിടിയിൽ; പിടിച്ചെടുത്തത് നാലു കിലോ കഞ്ചാവ്; കഞ്ചാവിന്റെ വമ്പൻമാർ എക്‌സൈസ് പിടിയിൽ

കഞ്ചാവ് ഒളിപ്പിച്ചത് കാറിന്റെ സ്പീക്കർ ബോക്‌സിൽ: കമ്പത്തു നിന്നും കഞ്ചാവ് എടുത്ത് കോട്ടയത്ത് എത്തിച്ച് മൊത്തക്കച്ചവടം: കുറഞ്ഞ വിലയിൽ കഞ്ചാവ് വാങ്ങി ജില്ലയിൽ എത്തിച്ച് വിൽക്കുന്ന രണ്ടു യുവാക്കൾ പിടിയിൽ; പിടിച്ചെടുത്തത് നാലു കിലോ കഞ്ചാവ്; കഞ്ചാവിന്റെ വമ്പൻമാർ എക്‌സൈസ് പിടിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: കമ്പത്തു നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. പുതുപ്പള്ളി സ്വദേശി അജിത് മാണി (30), ഇയാളുടെ ഭാര്യാ സഹോദരൻ ആലപ്പുഴ ചക്കുളത്ത്കാവ് സ്വദേശി മനു മധു (19) എന്നിവരെയാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കമ്പത്തു നിന്നും കാറിന്റെ സ്പീക്കർ ബോക്‌സിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ചാണ് പ്രതികൾ കടത്തിയിരുന്നത്.
പുതുപ്പള്ളിയിൽ തുണിക്കട നടത്തിയിരുന്ന അജിത്ത് മനുവിനൊപ്പം സ്ഥിരമായി തമിഴ്‌നാട്ടിൽ പോകുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഒരാഴ്ചയിലേറെയായി എക്‌സൈസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഇന്നലെ പ്രതികൾ കഞ്ചാവുമായി എത്തുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചത്. അഞ്ചു കിലോ കഞ്ചാവുമായി എത്തിയ പ്രതികൾ ഇതിൽ ഒറു കിലോ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. കമ്പത്തു നിന്നും കഞ്ചാവ് എടുത്ത ശേഷം ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് ഒരു കിലോ അരകിലോ വീതമാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.
തുടർന്ന് ഇന്നലെ പുതുപ്പള്ളി പെട്രോൾ പമ്പിന് സമീപത്തു വച്ച പ്രതികളെ എക്‌സൈസ് പിടികൂടുകയായിരുന്നു. കാറിന്റെ സ്പീക്കർ ബോക്‌സിനുള്ളിൽ ഒളിപ്പിച്ച ശേഷമായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. ബോക്‌സിനുള്ളിൽ നിന്നും കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ രാധാകൃഷ്ണപിള്ള, കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നൂറുദീൻ, എക്‌സൈസ് ഇൻസ്‌പെക്ടർ അനൂപ് വി.പി ,  പ്രിവന്റീവ് ഓഫിസർമാരായ ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അഞ്ജിത്ത് രമേശ്, റെജി കൃഷ്ണ, ജീമോൻ, അമൽ വേണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.