വീട് പൂട്ടി പുറത്തുപോയവർ തിരിച്ചെത്തിയപ്പോൾ ഗേറ്റ് പോലും തുറക്കാനാകാത്ത അവസ്ഥ; വീടിന് മുമ്പിൽ ഒരാൾ പൊക്കത്തിൽ റോഡ് നിർമാണത്തിനായി കൊണ്ടുവന്ന പാറപ്പൊടി; അതിരമ്പുഴ പഞ്ചായത്ത് അധിക‍ൃതരേയും, മെമ്പറേയും, കോൺട്രാക്ടറേയും വിളിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ല ; ഒടുവിൽ തൂമ്പയെടുത്ത് കോ പൊലീസ് ഉദ്യോഗസ്ഥർ; ഒറ്റ ഫോൺകോളിൽ ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ നസീമും സിപിഒ ജസ്റ്റിനും എത്തി പാറപ്പൊടി കോരി മാറ്റി വഴി സഞ്ചാരയോഗ്യമാക്കി; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം: വീട് പൂട്ടി പുറത്തുപോയ വീട്ടുകാർ പുലർച്ചെ വിട്ടിലെത്തിയപ്പോൾ വീടന് അകത്ത് കയറാനാകാതെ പുറത്ത് നിൽക്കേണ്ട അവസ്ഥ. ഗേറ്റ് തുറന്ന് വീടിനകത്തേക്ക് കയറാനാകാതെ ഗേറ്റിന് മുന്നിൽ ഒരാൾ പൊക്കത്തിൽ പാറപ്പൊടി തട്ടിയ നിലയിൽ.

അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം വേലക്കുളം ദേവീ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് പഞ്ചായത്ത് കോൺട്രാക്ടർ ഈ കടുംകൈ ചെയ്തത്. പഞ്ചായത്ത് വക റോഡ് നിർമാണത്തിനായാണ് ഇവരുടെ വീടിൻ്റെ ഗേറ്റിന് മുമ്പിൽ ഒരാൾ പൊക്കത്തിൽ പാറപ്പൊടിയും കോൺക്രീറ്റ് മിക്സിങ് മെഷീനറികളും ഇറക്കിയിട്ടത്.

കഴിഞ്ഞ ദിവസം പുറത്തുപോയ വീട്ടുകാർ പുലർച്ചെ 5.30ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അധുകൃതരുടെ അനാസ്ഥമൂലം വീട്ടുകാർക്ക് വീടിനുള്ളിൽ കയറാനാകാത്ത അവസ്ഥയിൽ പാറപ്പൊടി തട്ടിയിരിക്കുന്നത്. ഉടൻ അതിരമ്പുഴ പഞ്ചായത്ത് അധികൃതരെയും, മെമ്പർ രാജമ്മയേയും കോൺട്രാക്ടർ നിസാറിനെയും വിവരമറിയിച്ചെങ്കിലും തിരിഞ്ഞു നോക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺട്രാക്ടർ തൊടുപുഴയിലാണെന്നും ഇപ്പോൾ വരാൻ നിവർത്തിയില്ലെന്നുമാണ് അറിയിച്ചത്. ഇതേതുടർന്ന് പൊലീസുകാർ തന്നെ പണിക്കാരായി ഇറങ്ങി. തൊട്ടടുത്ത വീട്ടിൽ നിന്നും തൂമ്പ മേടിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ നസീമും സിപിഒ ജസ്റ്റിനും നിമിഷങ്ങൾക്കുള്ളിൽ പാറപ്പൊടി കോരിമാറ്റി വ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകി.

ഒരാൾ പൊക്കത്തിലുണ്ടായിരുന്ന പാറപ്പൊടി നിമിഷനേരം കൊണ്ടാണ് ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കോരി മാറ്റിയത്.