ഗണപതിയുടെ മുന്നിൽ കണ്ണീർ പ്രണാമവുമായി മംഗലാംകുന്ന് അയ്യപ്പൻ; കണ്ണീരോടെ ആനപ്രേമികൾ ഗണപതിയ്ക്ക് മുന്നിൽ പ്രണമിച്ചു ; മംഗലാംകുന്ന് ഗണപതിയ്ക്ക് കോട്ടയം ബന്ധവും

ഗണപതിയുടെ മുന്നിൽ കണ്ണീർ പ്രണാമവുമായി മംഗലാംകുന്ന് അയ്യപ്പൻ; കണ്ണീരോടെ ആനപ്രേമികൾ ഗണപതിയ്ക്ക് മുന്നിൽ പ്രണമിച്ചു ; മംഗലാംകുന്ന് ഗണപതിയ്ക്ക് കോട്ടയം ബന്ധവും

സ്വന്തം ലേഖകൻ

കോട്ടയം: മംഗലാംകുന്ന് ആനത്തറവാട്ടിലെ ഗജകാരണവർ കൊമ്പൻ മംഗലാംകുന്ന് ഗണപതിയ്ക്ക് നാടും, സഹോദരൻമാരായ കൊമ്പൻമാരും വിട നൽകുന്നത് കണ്ണീർക്കാഴ്ചയാകുന്നു. ഗണപതിയുടെ സംസ്‌കാര ചടങ്ങിനിടയിൽ മറ്റൊരു കൊമ്പനും ഗണപതിയുടെ സഹോദരനുമായി കണക്കാക്കുന്ന മംഗലാംകുന്ന് അയ്യപ്പൻ നൽകുന്ന പ്രണാമമാണ് ഇപ്പോൾ ഏവരുടെയും കണ്ണുനിറയ്ക്കുന്നത്. കോട്ടയവുമായി ഏറെ അടുത്ത ബന്ധം തുടരുന്ന കൊമ്പനാണ് മംഗലാംകുന്ന് ഗണപതി. തുമ്പിക്കൈയൂയർത്തി പ്രിയ സഹോദരനെ സാഷ്ടാംഗം പ്രണമിക്കുകയാണ് അയ്യപ്പൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ആനകളുടെ തറവാട് എന്നറിയപ്പെടുന്ന മംഗലാംകുന്ന് വീട്ടിലെ ഗജവീരൻമാരായിരുന്നു മംഗലാംകുന്ന് ഗണപതി, അയ്യപ്പൻ, കർണൻ എന്നിവർ. ഗണപതിക്ക് ശേഷമാണ് അയ്യപ്പൻ തറവാട്ടിലെത്തുന്നത്. നിരവധി സിനിമകളിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. ജയറാമിന്റെ ആനച്ചന്തത്തിൽ ഗണപതിക്കൊപ്പം അയ്യപ്പനും അഭിനയിച്ചിരുന്നു. മുത്തു എന്ന രജനികാന്ത് ചിത്രത്തിലും ഗണപതി അഭിനയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് 75 വയസുകാരനായ ഗണപതി ചരിഞ്ഞത്. നമ്പൂതിരി ആന എന്ന് പ്രേമികൾ വിളിക്കുന്ന ഗണപതിക്ക് കേരളത്തിൽ ആരാധകരേറെയാണ്. കോന്നി ആനക്കൂട്ടിൽനിന്ന് ഏഴാംവയസിൽ കൊല്ലത്തെ അന്നപൂർണേശ്വരി ഹോട്ടലുകാരാണ് ഗണപതിയെ സ്വന്തമാക്കുന്നത്. പിന്നീട് പോബ്സൺ വ്യവസായ ഗ്രൂപ്പ് ഇവനെ സ്വന്തമാക്കി. ഇവരിൽനിന്ന് സിനിമാനടൻ ബാബു നമ്പൂതിരി വാങ്ങിയ ഗണപതിയെ പിന്നീട് മംഗലാംകുന്നുകാർ വാങ്ങുകയായിരുന്നു.നടൻ ജയറാമിന്റെ പ്രിയപ്പെട്ട ആനയായിരുന്നു ഗണപതി.