
ബ്രസീൽ : ശരീരഭാരം 174 കിലോഗ്രാം കുറച്ച് അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ബ്രസീലിയൻ റിയാലിറ്റി ടിവി താരവും ഫിറ്റ്നസ് ഇൻഫ്ളുവൻസറുമായ ഗബ്രിയേല്‍ ഫ്രെയ്റ്റാസ് തന്റെ 37-ാം വയസില്‍ അന്തരിച്ചു.
ഭാരം വലിയ അളവില്‍ കുറച്ചെങ്കിലും അച്ഛന്റെയും സഹോദരന്റേയും അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഗബ്രിയേലിന്റെ ശരീരഭാരം വീണ്ടും വർധിച്ചിരുന്നു. ഡിസംബർ 30 ന് ഉറങ്ങുന്നതിനിടെ ഹൃദയാഘാതത്തെതുടർന്നാണ് ഗബ്രിയേലിന്റെ മരണമെന്ന് സുഹൃത്ത് റിക്കാർഡോ ഗുവേ പറഞ്ഞു.
ഭാരം കുറയ്ക്കുന്നതിനായി താൻ അനുഭവിച്ച കഷ്ടതകളും കഠിനാധ്വാനങ്ങളും ഉള്‍പ്പെടുത്തിയുള്ള ഉള്ളടക്കങ്ങളായിരുന്നു ഗബ്രിയേല്‍ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നത്. വ്യക്തിപരമായ അച്ചടക്കം, നിശ്ചയദാർഡ്യം എന്നിവയിലൂന്നിയുള്ള അദ്ദേഹത്തിന്റെ വീഡിയോകള്‍ അമിതവണ്ണത്തിന്റെ വെല്ലുവിളികളും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യവും പ്രേക്ഷകരെ ബോധിപ്പിക്കുന്ന വിധമുള്ളവയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴ് ലക്ഷം ഫോളോവർമാരാണ് ഇൻസ്റ്റഗ്രാമില്‍ ഗബ്രിയേലിനുള്ളത്. ഗബ്രിയേല്‍ ശരീരഭാരം കുറക്കുന്നതിന്റെ വീഡിയോയ്ക്ക് യൂട്യൂബിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ‘പ്രോഗ്രാമാ ഡോ ഗുഗു’ എന്ന ബ്രസീലിയൻ ടെലിവിഷൻ പരിപാടിയില്‍ ഗബ്രിയേലിന്റെ ജീവിതം സംപ്രേഷണം ചെയ്തിരുന്നു.
203 കിലോഗ്രാം ഭാരം ഒന്നര വർഷം കൊണ്ടാണ് ഗബ്രിയേല്‍ 114 കിലോഗ്രാമായി കുറച്ചത്. എന്നാല്‍ അച്ഛനേയും സഹോദരനേയും നഷ്ടപ്പെട്ട ദുഃഖത്തില്‍ ഗബ്രിയേല്‍ പിന്നീട് ശരീരം ശ്രദ്ധിച്ചില്ല. ഇത് ക്രമേണ ഭാരം വർധിക്കുന്നതിനും 380 കിലോഗ്രാം വരെ എത്തുന്നതിനും കാരണമാവുകയായിരുന്നു.