മുൻ സിപിഎം നേതാവ് ജി സുധാകരൻ കോണ്‍ഗ്രസിൻ്റെ തൊപ്പി ധരിച്ച്‌ നില്‍ക്കുന്ന ഗതികെട്ട ചിത്രം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചു; പി പ്രസാദ്

Spread the love

ആലപ്പുഴ: മുൻ സിപിഎം നേതാവ് ജി സുധാകരൻ കോണ്‍ഗ്രസിൻ്റെ തൊപ്പി ധരിച്ച്‌ നില്‍ക്കുന്ന ഗതികെട്ട ചിത്രം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചുവെന്ന് മന്ത്രിയും ചേർത്തലയിലെ ഇടത് സ്ഥാനാർഥിയുമായ പി പ്രസാദ്.

video
play-sharp-fill

ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുധാകരനെതിരെ പി പ്രസാദ് സംസാരിച്ചത്.

കമ്മ്യൂണിസത്തെക്കുറിച്ചും മാർക്സിസത്തെ കുറിച്ചും സാധാരണക്കാർക്കൊപ്പം നില്‍ക്കുന്നതിനെ കുറിച്ചും പറഞ്ഞിരുന്ന ആളാണ് ജി സുധാകരൻ. ഇന്ന് കോണ്‍ഗ്രസിൻ്രെ തൊപ്പി ധരിച്ചുള്ള ഗതികെട്ട നില്‍പ്പാണ് ദുഃഖിപ്പിക്കുന്നതെന്നും പ്രസാദ് പറഞ്ഞു. കഴിഞ്ഞദിവസം പി പ്രസാദിനെതിരെ ജി സുധാകരൻ രംഗത്ത് വന്നിരുന്നു. പ്രസാദിനെതിരെ ചേർത്തലയില്‍ പോയി പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കെതിരെ പ്രസാദ് അനാവശ്യ പ്രസ്താവന നടത്തി അതിൻ്റെ ആവശ്യം എന്തായിരുന്നുവെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇത്.

മാന്യനായി ഭാവിക്കുകയാണ്. അയാളുടെ ശത്രുവല്ലാത്ത തനിക്കെതിരെ പ്രസ്താവനയിറക്കി. അയാളെ തോല്‍പ്പിക്കണമെന്ന് പറയാൻ എനിക്ക് അവകാശമുണ്ട്. വേറെ ഒരിടത്തും താൻ പോയി പ്രസംഗിക്കില്ല. പക്ഷെ പ്രസാദിനെതിരെ പ്രചരണം നടത്തും, ചേർത്തലയില്‍ മാത്രം പോയി പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎമ്മുകാർക്ക് നാണവും മാനവുമില്ല. അവർക്കൊന്നും പാർലമെൻ്ററി വ്യാമോഹമില്ലെന്നാണ് പറച്ചില്‍. പത്തോ പതിനഞ്ചോ പേർ പലതവണയായി മത്സരിക്കുന്നു. അപ്പോള്‍ അവർക്കൊന്നും പാർലമെൻ്ററി വ്യാമോഹമില്ലേയെന്നും സുധാകരൻ ചോദിച്ചിരുന്നു.

ജി സുധാകരൻ പാർട്ടി വിടുന്നതിന് മുൻപ് താൻ വിളിച്ചിരുന്നെങ്കിലും സുധാകരൻ ഫോണ്‍ എടുക്കുകയോ തിരിച്ച്‌ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്നാണ് ജി സുധാകരൻ പറയുന്നത്. ‘സി എം’ എന്നാണ് പിണറായി വിജയൻ്റെ പേര് ഫോണില്‍ സേവ് ചെയ്തിരിക്കുന്നതെന്നും ആ നമ്പറില്‍ നിന്ന് കോള്‍ വന്നിട്ടില്ല. മുഖ്യമന്ത്രി വിളിച്ചുവെന്ന് പറയുന്നതിനു രണ്ടാഴ്ച മുമ്പ് ആലപ്പുഴയിലെത്തുമ്പോള്‍ കാണണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അറിയിച്ചില്ലെന്നും ജി സുധാകരൻ പറഞ്ഞു.

ജി സുധാകരനെ മൂന്നുതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല, പാർട്ടി നിബന്ധനകള്‍ക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. ജി സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.