ഇൻഷുറൻസ് തുക വാങ്ങിയിട്ട് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച് ഫ്യൂച്ചർ ജനറലി ഹെൽത്ത് ഇൻഷുറൻസ് കമ്പനി ; പരാതിക്കാരന് ചികിത്സയുടെ ചിലവും നഷ്ടപരിഹാരവും ഒൻപത് ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

Spread the love

കോട്ടയം : പോളിസി തുക സ്വീകരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയതിന് ശേഷം, ക്ലെയിം വന്നപ്പോൾ ഉപഭോക്താവിന് ഫ്യൂച്ചർ ജനറൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നൽകിയില്ല.

കമ്പനിക്കെതിരെ പരാതി നൽകിയ ഹർജിക്കാരന് ചികിത്സയുടെ ചിലവും നഷ്ടപരിഹാരവും ഒൻപത് ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.

വി.എസ്.മനു ലാൽ അദ്ധ്യക്ഷനായ ബിന്ദു ആർ, കെ .എം.ആൻ്റോ എന്നിവരുൾപ്പെട്ട ഉപഭോക്തൃ കമ്മീഷനാണ് ഉത്തരവിട്ടത്. തുക ഒരു മാസത്തിനകം ഹർജിക്കാരന് നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം തെക്കേനട ഇന്ദ്രാ നിവാസിൽ രമേശ് നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ ഇൻഷുറൻസ് കമ്പനിയെ വിശ്വസിച്ച് ബില്ല് കാഷ് ലെസ് ആണെന്ന് കരുതിയാണ് ചികിൽസയ്ക്ക് പോയത്.ആദ്യം കാഷ് ലെസ് ആയി തരില്ല, റി ഇംബേഴ്സ് ചെയ്യാം എന്നു ഉറപ്പ് നൽകിയ കമ്പനി, വ്യക്തതയില്ലാത്ത കാരണങ്ങൾ പറഞ്ഞ് പരാതിക്കാരന് തുക നിഷേധിക്കുകയായിരുന്നു.

എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലാണ് പരാതിക്കാരൻ ചികിത്സ തേടിയത്. ഇൻഷുറൻസ് കമ്പനി പോളിസി തുക സ്വീകരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയതിന് ശേഷം, ക്ലെയിം വന്നപ്പോൾ ഇൻഷുറൻസ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

പരാതിക്കാരന് വേണ്ടി അഡ്വ.അനിൽ ഐക്കര, ആഷ്ലി ആൻ്റണി, ലിജി എൽസ ജോൺ, ആര്യ സുരേഷ് എന്നിവർ കമ്മീഷനിൽ ഹാജരായി. തുക ഒരു മാസത്തിനകം കെട്ടിവച്ചില്ലെങ്കിൽ ക്ലെയിം ഉടലെടുത്ത ദിവസം മുതൽ ഒൻപത് ശതമാനം പലിശ നൽകുവാനും ഉത്തരവിലുണ്ട്.