
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ട് ജില്ലയിലേക്ക് വരുന്ന വിലാപയാത്രയില്‍ ഉടനീളവും പൊതുദർശനം, സംസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലും ആംബുലൻസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
വിലാപയാത്ര ജില്ലാ അതിർത്തിയില്‍ പ്രവേശിക്കുന്നത് മുതല്‍ മെഡിക്കല്‍ ഓഫീസർ, നേഴ്‌സിങ് ഓഫീസർ, നേഴ്‌സിങ് അസിസ്റ്റന്റ് എന്നിവർ അടങ്ങുന്ന മെഡിക്കല്‍ സംഘം ആവശ്യമായ മരുന്നുകള്‍ സഹിതം അനുഗമിക്കും. വിലാപയാത്രയിലും തുടർന്ന് വി.എസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വസതിയിലും ഡ്രൈവറടക്കമുള്ള ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാളെ (ജൂലൈ 23ന്) വിലാപയാത്രയിലും പൊതുദർശന വേളയിലും സംസ്‌കാര ചടങ്ങുകളിലും മെഡിക്കല്‍ സംഘത്തിന്റെയും ആംബുലൻസിന്റെയും സേവനമുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനായി ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, യു.എച്ച്.ടി.സി അമ്ബലപ്പുഴ എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൃഷണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
മാവേലിക്കര ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി സി.എച്ച്.സി തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ ഇന്നും(ജൂലൈ 22) ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി ഹരിപ്പാട് താലൂക്ക് ആശുപത്രി, പുളിങ്കുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നാളെയും ആംബുലൻസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ വി.ഐ.പി ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ വ്യക്തമാക്കി.