
ചാലക്കുടി: മഴക്കാലം ആരംഭിച്ചതോടെ മണ്ണിനടിയിൽ നിന്നും പുറത്തെത്താനുള്ള ശ്രമത്തിലാണ് പാതാള തവളകൾ. ഇനി ഏതു നേരത്തും പാതാള തവളകൾ പ്രത്യക്ഷപ്പെടുമെന്ന കാര്യം ഉറപ്പാണ്.
കഴിഞ്ഞ ദിവസം പ്ലാന്റേഷൻ കോർപ്പറേഷന്റെ ഏഴാറ്റുമുഖത്ത് ഉണ്ടായ ഒരു സംഭവം ഏറെ കൗതുകം ഉണർത്തുന്ന ഒന്നാണ്.
പതിനഞ്ചാം ബ്ലോക്കിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പാതാള തവളയെ കണ്ടത്. ഇത് പിന്നീട് മറ്റൊരിടത്തേയ്ക്ക് ചാടിപ്പോയി. ഇതോടെ അവിടെ ഉണ്ടായിരുന്ന ചിലർക്ക് ഈ അപൂർവ ജീവിയെ നേരിൽ കാണാനായി. എന്നാൽ ‘മാവേലി തവള’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സാധു ജീവി കുറച്ചുപേർക്കെങ്കിലും ഇന്നും അജ്ഞാതമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷത്തില്‍ വെറും ഒരു ദിവസം മാത്രം പുറത്തു കാണുന്നതു കൊണ്ടാണ് ഈ ജീവിയെ മാവേലി തവളയെന്ന് വിളിക്കുന്നത്. വർഷത്തിൽ 364 ദിവസവും ഇവ മണ്ണിനടിയിലാണ് ജീവിക്കുന്നത്. കാലവർഷത്തിന് മുന്നോടിയായുള്ള മഴയിലായിരിക്കും ഇവ പുറത്തെത്തുന്നതും. ഇണചേരലിനും അതിനുശേഷമുള്ള പ്രജനനപ്രക്രിയക്കുമായി മാത്രമാണ് ഇവയുടെ പുറം ലോകത്തേയ്ക്കുള്ള വരവ്.