
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത അഭയം ഉറപ്പാക്കുന്ന ‘എന്റെ കൂട്’ ഇനി എറണാകുളം ജില്ലയിലും പ്രവര്‍ത്തിക്കും. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കാക്കനാട് ഐ എം ജിയ്ക്ക് സമീപം നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്താണ് എറണാകുളത്തും പദ്ധതി ആരംഭിക്കുന്നത്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറെയും. വനിതാ ശിശുവികസന വകുപ്പിനു കീഴിലാണ് ‘എന്റെ കൂട്’ പ്രവർത്തിക്കുന്നത്.
സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസിനു താഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവർക്കാണ് ഇവിടെ പ്രവേശനം. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കേന്ദ്രങ്ങളുള്ളത്. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 23,902 സ്ത്രീകളാണ് കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുള്ളത്. ഇതിൽ 19,885 പേർ തിരുവനന്തപുരത്തും 4017 പേർ കോഴിക്കോടുമാണ് താമസത്തിനെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2015ൽ കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി ‘എന്റെ കൂട്’ പ്രവർത്തനമാരംഭിച്ചത്. നഗരത്തോട് ചേർന്ന് കസബ പൊലീസ് സ്റ്റേഷന് സമീപത്താണിത്. തിരുവനന്തപുരത്തു തമ്പാനൂർ കെ എസ്ആർടിസി ബസ് ടെർമിനലിലാണ് ഇതിന്റെ പ്രവർത്തനം.
വൈകിട്ട് 6.30 മുതല്‍ രാവിലെ 7.30 വരെയാണ് വിശ്രമിക്കാനാവുക. മാസത്തില്‍ പരമാവധി 3 ദിവസത്തേയ്ക്ക് മാത്രമാണ് സൗജന്യ പ്രവേശനം. അടിയന്തിര സാഹചര്യങ്ങളില്‍ 3 ദിവസങ്ങളില്‍ കൂടുതല്‍ താമസിക്കേണ്ടിവന്നാല്‍ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനും 150 രൂപ നല്‍കണം. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് മാത്രമായി പ്രവേശനം അനുവദിക്കില്ല. കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്.
കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്. വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് ‘എന്റെ കൂട്ടി’ൽ വിശ്രമിക്കാനാവുക.
പുലര്‍ച്ചെ മൂന്ന് മണി വരെ എത്തുന്നവര്‍ക്ക് പ്രവേശനം അനുവദിക്കും. പ്രവേശന സമയത്ത് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ കൈവശമുണ്ടായിരിക്കണം. രാത്രി 8 മണി വരെ പ്രവേശനം നേടുന്നവര്‍ക്ക് സൗജന്യ രാത്രി ഭക്ഷണം ലഭിക്കും. ഓരോ ദിവസത്തിനും 150 രൂപ വീതം നൽകേണ്ടിവരും. 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ളതാണിത്.