ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പ് ; അഭിഭാഷകന് നഷ്ടപ്പെട്ടത് 42 ലക്ഷം രൂപ ; തട്ടിപ്പ് നടത്തിയത് വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് ; തട്ടിപ്പിന് പിന്നിൽ കേരളത്തിന് പുറത്ത് നിന്നുള്ള സംഘമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പോത്തൻകോട് : ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ അഭിഭാഷകന് 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് മുറമേല്‍ ഹില്‍വ്യു ഹൗസില്‍ അഡ്വ.ഷാജിയെയാണ് കബളിപ്പിച്ചത്.

വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. അമേരിക്കൻ കമ്ബനിയായ എൻ.ജി.സി ട്രേഡിംഗ് ആൻഡ് മൈനിംഗ് പ്ലാറ്റ്ഫോമിന്റ് വ്യാജ പ്ലാറ്റ്ഫോം നിർമ്മിച്ച്‌ ഇതിന്റെ രണ്ട് ലിങ്കുകള്‍ വാട്സ്‌ആപ്പ് വഴി അയച്ചുകൊടുത്തു. ഇത് ഗൂഗിള്‍ ക്രോം വഴിയും മൊബൈല്‍ ആപ്പ് വഴിയിലും ഡൗണ്‍ലോഡ് ചെയ്യാനും പറഞ്ഞു. 2024 മേയ് മുതല്‍ ആഗസ്റ്റ് വരെ പലതവണകളായാണ് തട്ടിപ്പുകാർ പറഞ്ഞതനുസരിച്ച്‌ നിക്ഷേപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുതവണ ചെറിയ തുകകള്‍ ലാഭമായി തിരിച്ചുനല്‍കി വിശ്വാസം നേടിയെടുത്തു. പത്തു ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ ട്രേഡിംഗ് ലാഭവിഹിതം പിൻവലിക്കാൻ കൂടുതല്‍ തുക അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അതിനായാണ് പല ഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് 42 ലക്ഷം രൂപ നല്‍കിയത്. എന്നിട്ടും തുക പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. കേരളത്തിന് പുറത്തുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.