
സ്വന്തം ലേഖകൻ
ചില മനുഷ്യന്മാരെ പറ്റിക്കാൻ വളരെ എളുപ്പമാണ്. ആര് എന്ത് പറഞ്ഞാലും അത് അങ്ങ് വിശ്വസിക്കും. അങ്ങനെ ഒരു തട്ടിപ്പുകാരന്റെ വലയില്‍പ്പെട്ട് ജീവിതം തന്നെ തകര്‍ന്നുപോയ ഒരു യുവതിയെക്കുറിച്ചാണ് പറയുന്നത്. ഓണ്‍ലൈൻ ചതിക്കുഴികളെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഏത് രാജ്യത്തും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണികളുണ്ട്.
അതുപോലെ തന്നെ വ്യക്തികളും. പണം തന്നെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈൻ വഞ്ചകരുടെ പ്രധാന ലക്ഷ്യം. എന്നാല്‍ പണത്തിന് വേണ്ടി ഇങ്ങനെ വഞ്ചിക്കുമ്പോള്‍ മറുഭാഗത്ത് ഇരിക്കുന്നവര്‍ സാമ്പത്തികമായി മാത്രമല്ല ചതിക്കപ്പെടുന്നതും, തകരുന്നതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സിനിമാ നടനോടുള്ള യുവതിയുടെ ആരാധന മുതലെടുത്തുകൊണ്ടായിരുന്നു തട്ടിപ്പ്. ഫോണിലൂടെ സംസാരിച്ചായിരുന്നു യുവതിയില്‍ നിന്ന് തട്ടിപ്പ് നടത്തിയ ആള്‍ പണം തട്ടിയത്. മാത്രവുമല്ല ഇയാളെ വിവാഹം ചെയ്യാമെന്ന പ്രതീക്ഷയില്‍ യുവതി ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു..
യുഎസിലാണ് ഈ സംഭവം നടന്നത്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ ‘സ്‌ട്രേഞ്ചര്‍ തിംഗ്‌സ്’ എന്ന പരമ്ബരയിലെ ബില്ലി ഹാര്‍ഗ്രോവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഡാക്രെ മോണ്ട്‌ഗോമറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാരൻ യുവതിയെ വിളിച്ചത്. കാറ്റ്ഫിഷ്ഡ് എന്ന യൂട്യൂബ് സീരീസിന്റെ ഒരു എപ്പിസോഡില്‍, സാമ്ബത്തികമായും വൈകാരികമായും വഞ്ചിക്കപ്പെട്ടതിന്റെ കഷ്ടപ്പാട് മക്കെയ്ല പങ്കുവെച്ചു.
ഡാക്രെ മോണ്ട്ഗോമറി ആയി സ്വയം ചിത്രീകരിച്ച തട്ടിപ്പുകാരനുമായി സംസാരത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം, മക്കെയ്ല അയാളുടെ ആകര്‍ഷകമായ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്ന് അവര്‍ വിശദീകരിച്ചു. അവര്‍ തമ്മില്‍ ഉള്ള ബന്ധം ശക്തമായി.
മക്കെയ്ലയുമായി തട്ടിപ്പുകാരൻ വൈകാരിക ബന്ധം സ്ഥാപിക്കുകയും ഇതിന് പിന്നാലെ ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ഇവര്‍ എത്തുകയും ചെയ്തു. ആദ്യം ചില സംശയങ്ങള്‍ തോന്നിയെങ്കിലും തട്ടിപ്പുകാരൻ വിദഗ്ധമായി അത് മാറ്റി. അത്തരത്തിലായിരുന്നു അയാളുടെ പെരുമാറ്റം.
കവിതകള്‍ അയക്കുകയും സ്‌ട്രേഞ്ചര്‍ തിംഗ്‌സ് സീരീസിന്റെ പ്രത്യേക എപ്പിസോഡുകള്‍ കാണാൻ ആവശ്യപ്പെടുകയുമൊക്കെ ചെയ്യുന്നതിലൂടെ യഥാര്‍ത്ഥ ഡാക്രെ മോണ്ട്‌ഗോമര്‍ തന്നെയാണെന്ന് അയാള്‍ അവരെ വിശ്വസിപ്പിച്ചു.
സംസാരത്തിനിടെ പല വിഷമങ്ങളും തട്ടിപ്പുകാരൻ യുവതിയോട് പറഞ്ഞു. തന്റെ കാമുകിയായ മോഡലുമായി വേര്‍പിരിയലിന്റെ വക്കിലാണ് താനെന്നും അവളുടെ പെരുമാറ്റം തനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്നുമൊക്കെ പറഞ്ഞ് തട്ടിപ്പുകാരൻ യുവതിയുടെ സഹതാപം നേടി. യുവതിയുടെ കുടുംബ ജീവിതവും അത്ര സന്തോഷകരമായിരുന്നില്ല, അതിനാല്‍ അയാള്‍ പറഞ്ഞത് അവള്‍ വിശ്വസിച്ചു.
നേരത്തെ തന്നെ വിലപിടിപ്പുള്ള പല സമ്മാനങ്ങളും ഇവര്‍ ഇയാള്‍ക്ക് അയച്ചുനല്‍കിയിരുന്നുവത്രേ. ഇതിന് പുറമെയാണ് പണം ആവശ്യപ്പെട്ട് തുടങ്ങിയത്. ഏതാണ്ട് ഒമ്പത് ലക്ഷത്തിനടുത്ത് രൂപ ഇവര്‍ ഇയാള്‍ക്ക് നല്‍കി. എന്നാല്‍ മാസങ്ങളായിട്ടും തന്നെയൊന്ന് കാണാൻ ഇയാള്‍ കൂട്ടാക്കാതിരുന്നതോടെയാണ് ഇവര്‍ക്ക് സംശയമുണ്ടാകുന്നത്.
സംസാരിച്ചുതുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കാണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ കൂടിക്കാഴ്ച നടന്നില്ല. പിന്നീട് സംശയം ശക്തമായതോടെ ഇവര്‍ പലവട്ടം ഇയാളെ കാണാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ഇവര്‍ തിരിച്ചറിയുന്നത്. ഇതോടെ ഇയാളുമായുള്ള എല്ലാ ബന്ധവും ഇവര്‍ ഉപേക്ഷിച്ചു.
കാമുകിക്ക് തന്റെ ബാങ്ക് അക്കൗണ്ടിന്റെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം ഉണ്ടെന്ന് പറഞ്ഞതിനാല്‍, ഇരയായ മക്കെയ്ലയും ഒരു വര്‍ഷത്തിലേറെയായി തട്ടിപ്പുകാരനെ സാമ്പത്തികമായി സഹായിച്ചു. യുവതി വലിയ തുക തന്നെ ഇയാള്‍ക്ക് നല്‍കിയിരുന്നു.
പിന്നീട് യൂട്യൂബ് വീഡിയോയിലൂടെയാണ് മെക്-കാല തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പങ്കുവയ്ക്കുന്നത്. പ്രണയത്തിലാകുമ്ബോള്‍ ആളുകള്‍ പലതും ചെയ്യാൻ തയ്യാറാകും- നമുക്ക് അബദ്ധമെന്ന് തോന്നുന്നതോ മണ്ടത്തരമെന്ന് തോന്നുന്നതോ ആയ കാര്യങ്ങള്‍ പോലും ചെയ്യും.
തനിക്കും അത് സംഭവിച്ചു. ആരോടാണെങ്കിലും വളരെ പോസിറ്റീവായി മാത്രം ഇടപെടുന്ന തന്‍റെ സ്വഭാവവും, അതുപോലെ തന്നെ ഉപേക്ഷിക്കപ്പെടുമോ എന്ന തന്‍റെ അരക്ഷിതാവസ്ഥയും ഭയവുമാണ് വഞ്ചകൻ ചൂഷണം ചെയ്തതെന്ന് ഇവര്‍ വീഡിയോയിലൂടെ തന്‍റെ അനുഭവം വിശദീകരിച്ചുകൊണ്ട് പറഞ്ഞു. ഇതോടെയാണ് സംഭവം വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്.
പ്രണയത്തില്‍ വഞ്ചിക്കപ്പെടുന്നത് വളരെ വേദനാജനകമാണെന്നും, കൂട്ടത്തില്‍ പ്രണയത്തിനായി കുടുംബത്തെ പോലും തകര്‍ത്തുകളഞ്ഞു എന്നും സാമ്പത്തിക നഷ്ടത്തിലുപരി ഇതെല്ലാം എത്രമാത്രം- നികത്താനാകാത്ത നഷ്ടങ്ങളായി മാറിയെന്നുമെല്ലാം വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് പലരും കമന്‍റുകളായി കുറിച്ചിരിക്കുന്നു.