
തൃശ്ശൂർ: തൃശൂരിൽ മ്ലാവിറച്ചി കൈവശംവെച്ചെന്നാരോപിച്ച് അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ച രണ്ടുപേർ യഥാർത്ഥത്തിൽ കഴിച്ചത് പോത്തിറച്ചിയാണെന്ന് സ്ഥിരീകരണ റിപ്പോർട്ട്.
ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയുമാണ് 35 ദിവസത്തോളം ജയിലിൽ കഴിഞ്ഞത്. മ്ലാവിറച്ചി വാങ്ങിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് തൃശൂർ മുപ്ലിയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ ഇറച്ചിയുടെ പരിശോധനാഫലത്തിൽ അത് മ്ലാവിറച്ചി അല്ല, പോത്തിറച്ചിയാണെന്ന് വ്യക്തമായി.
തെറ്റായ വിവരത്തെ അടിസ്ഥാനമാക്കി സ്വീകരിച്ച നടപടി ഇവർക്കും, കുടുംബത്തിനും മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയെന്നും സാമൂഹിക പ്രശ്നങ്ങൾക്ക് ഇടയാക്കിയെന്നും മനുഷ്യാവകാശ പ്രവർത്തകർ വിമർശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം സെപ്തംബർ 30നാണ് ഒന്നാം പ്രതിയായ ജോബിയുടെ വീട്ടില്‍ നിന്നും ഇത്തരത്തില്‍ ഇറച്ചി പിടിക്കുന്നത്. തുടർന്ന് ജോബിയുടെ മൊഴി പ്രകാരമാണ് രണ്ടാം പ്രതിയെ കൂടി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയുടെ വീട്ടില്‍ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘം തങ്ങള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തല്‍ പരിശോധനയ്ക്ക് എത്തിതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഡാൻസാഫ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും ലഭച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി സംഘത്തിന് ലഭിക്കുന്നത്.
ഈ വിവരം വനംവകുപ്പിനെ ഇവർ അറിയിക്കുകയായിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, കൂടുതൽ പരിശോധനകൾ നടത്താതെയാണ് ഇത് മ്ലാവിറച്ചിയാണെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജോബിയും, ജോബിയുടെ മൊഴി പ്രകാരം സുജീഷും മ്ലാവിറച്ചി കൈവശംവെച്ചെന്നാണ് ആരോപിച്ച് പിടിയിലാകുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഇരുവരും 35 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്നു. പിന്നീട് ജാമ്യം ലഭിച്ചു. ഈ സംഭവത്തിന് ആറുമാസം കഴിഞ്ഞ ശേഷമാണ് ഇവരുടെ വീടിനടുത്തുനിന്ന് പിടിച്ചെടുത്ത ഇറച്ചി മ്ലാവിന്റേതല്ല, പോത്തിന്റെതാണെന്ന് സ്ഥിരീകരിച്ചത്.