രാജ്യത്തെ വാണിജ്യ വിമാനങ്ങളില്‍ ഗുരുതര സാങ്കേതിക തകരാര്‍; പകുതിയോളം വിമാനങ്ങളിലും തകരാറുകള്‍ കണ്ടെത്തി; പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

Spread the love

ഡൽഹി: രാജ്യത്തെ വാണിജ്യ വിമാനങ്ങളില്‍ പകുതിയോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് പുറത്ത്.

video
play-sharp-fill

പരിശോധിച്ച 754 വിമാനങ്ങളില്‍ 377 എണ്ണത്തിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ പരിശോധിച്ചതും തകരാറുകള്‍ കണ്ടെത്തിയതും ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനങ്ങളാണ്. ഇൻഡിഗോ എയർലൈൻസിന്‍റെ പരിശോധിച്ച 405 വിമാനങ്ങളില്‍ 148 എണ്ണത്തിലും തകരാറുകള്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയർ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളില്‍ 137 എണ്ണത്തിലും സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയപ്പോള്‍, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 101 വിമാനങ്ങളില്‍ 54 എണ്ണത്തിലും തകരാറുകള്‍ കണ്ടെത്തി.

പൈലറ്റുമാരുടെ പരിശീലനത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ ഡ്യൂട്ടി സമയപരിധി ലംഘനവും ഗുരുതര പ്രശ്നങ്ങളായി സമിതി ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് മുന്നറിയിപ്പായി ഉയർത്തുന്നു.