കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ ജോലിയിൽ നിന്ന് അഞ്ച് വര്‍ഷത്തെ അവധിയെടുത്ത് വിദേശത്ത് പോയത് സ്വന്തം വീട് എന്ന സ്വപ്‌നവുമായി; നാട്ടിലെത്തിയത് ഏറെ മോഹിച്ച് നേടിയ സര്‍ക്കാര്‍ ജോലി പുതുക്കുന്നതിനായി; പണി തീരാത്ത വീട്ടില്‍ രഞ്ജിത മടങ്ങിയെത്തുക ചേതനയേറ്റ്; പുല്ലാട് സ്വദേശിനിയുടെ മരണത്തില്‍ തീരാനോവായി രണ്ട് കുരുന്നുകൾ

Spread the love

ലണ്ടന്‍: സ്വന്തമായി ഒരു വീട് എന്നതടക്കം ആ സ്വപ്നങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയില്‍ അവര്‍ക്ക് താങ്ങാവാന്‍ ഇനി രഞ്ജിതയില്ല.

അഹമദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായര്‍ (39) പണി തീരാത്ത വീട്ടിലേക്ക് മടങ്ങി എത്തുക ചേതനയറ്റ്. ഒമാനിലെ സലാലയിലെ എസ്.ഖ്യു.യുവില്‍ നഴ്‌സായിരുന്ന രഞ്ജിത വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് ഏറെ ആഗ്രഹിച്ചാണ് യുകെയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നതിനായി യാത്ര തിരിച്ചത്. കൊച്ചിയില്‍ നിന്ന് അഹമദാബാദിലേക്കും അവിടെ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലും പോകാനായിരുന്നു യാത്ര.

ഇന്നലെ വീട് പണിക്കായി വന്ന തൊഴിലാളികളുമായി വരെ സ്‌നേഹത്തോടെ സംസാരിച്ച്‌ യാത്ര പറഞ്ഞ് ശേഷമാണ് രഞ്ജിത പോയത്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. അപകടവിവരം അറിഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും എത്തിയപ്പോള്‍ കരഞ്ഞു തളര്‍ന്ന ആ കുരുന്നുകളെയും ഇരുവരെയും ചേര്‍ത്തുപിടിച്ച്‌ കരയുന്ന അമ്മയെയുമാണ് വീട്ടില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു. സഹോദരങ്ങളില്‍ ഒരാള്‍ മസ്‌കത്തില്‍ പ്രവാസിയാണെന്നാണ് പ്രാഥമിക വിവരം.

‘രഞ്ജിത കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു. അഞ്ച് വര്‍ഷത്തെ അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. മൂത്ത മകന്‍ പത്താം ക്ലാസിലാണ്. മകള്‍ ഏഴാം ക്ലാസിലും. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാര്‍ നേരത്തെ മരിച്ചു. ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ല.’- നാട്ടുകാരന്‍ പറഞ്ഞു.

ഒമാനില്‍ നഴ്സായിരുന്ന രഞ്ജിത നിലവില്‍ യുകെയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍ നിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.