
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണത്തില്‍ അവ്യക്തത തുടരുന്നു.
വിമാനത്തില്‍ പക്ഷിയിടിച്ചതാവാമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.
കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സമിതിയേയും രൂപീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വ്യോമയാനരംഗത്തെ വിദഗ്ധരും അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
ലോകത്തെ പ്രീമിയം വിമാനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 171 ഡ്രീം ലൈനർ വിമാനം. ഈ വിമാനം ഇത്ര വലിയ ഒരു അപകടം ഉണ്ടാക്കിയത് ആശങ്കയോടെയാണ് ലോകം കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷി ഇടിച്ചതോടെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചു എന്നാണ് ഡിജിസിയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.
പക്ഷേ ഇത് സാധൂകരിക്കണമെങ്കില്‍ ബ്ലാക്ക് ബോക്സ് ഡി കോഡ് ചെയ്തുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവരണം. നിലവില്‍ ബ്ലാക്ക് ബോക്സുകളില്‍ ഒന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. മുൻവശത്തെ ബ്ലാക്ക് ബോക്സും കൂടി ലഭിച്ചെങ്കില്‍ മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ.
കൂടുതല്‍ അന്വേഷണത്തിനായി വ്യോമയാന മന്ത്രി ഇന്നലെ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.