
കോട്ടയം: ഊത്തപിടുത്തത്തിന് എതിരെ ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
ഊത്തപിടിച്ചാൽ നാടൻ മത്സ്യങ്ങളുടെ വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. നിയമപരമായും ഇതു തെറ്റാണ്. വല ഉപയോഗിച്ച് പൊതു ജലാശയത്തിൽ നിന്ന് മീൻ പിടിക്കണമെങ്കിൽ പോലും ലൈസൻസ് ആവശ്യമാണ്. സ്വന്തം ആവശ്യത്തിന് ഒറ്റച്ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാൻ മാത്രമാണ് നിയന്ത്രണമില്ലാത്തത്. 20 വാട്സിൽ കൂടുതൽ വെളിച്ചമുള്ള ടോർച്ച് പോലും ഉപയോഗിക്കരുത്.
നിരോധിച്ച വലകളും കുടുകളും ഉപയോഗിക്കുന്നതും വലകള്‍ കൊണ്ടും മരം കൊണ്ടും തോട് അടച്ചുകെട്ടി നീരൊഴുക്ക് തടഞ്ഞ് മീന്‍ പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമം (2010) അനുസരിച്ച് 6 മാസം തടവും 15,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസിനും മേല്‍ നടപടികള്‍ സ്വീകരിക്കാം.
ചൂണ്ടകളും കണ്ണി അകലമുള്ള വലകളും മീന്‍ പിടിക്കാന്‍ ഉപയോഗിക്കാം. വൈദ്യുതി വയര്‍ വെള്ളത്തിലിട്ട് ഷോക്കടിപ്പിച്ചും പഴയ രീതിയായ നഞ്ച് (വിഷം) കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീന്‍ പിടുത്തവും കുറ്റകരവുമാണ്. ഇത് വളരെ അപകടകരവുമാണ്. മേയ്, ജൂണ്‍ മാസങ്ങളാണ് ഉള്‍നാടന്‍ മത്സ്യങ്ങളുടെ മുട്ടിയിടല്‍ കാലം. പണ്ടേയുള്ള മണ്‍സൂണ്‍ കാല വിനോദവും ശീലവുമാണ് ഈ പരിപാടി എന്നാണ് ഊത്ത പിടുത്തക്കാന്‍ പറയുന്നത്. അവര്‍ക്കിതൊരു ഹരമാണ്, കിട്ടുന്ന മീന്‍ പരമാവധി പിടിക്കുക എന്നാണ് ഊത്ത പിടുത്തക്കാരുടെ ശൈലി. കുറച്ചു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന പരിപാടിയാണങ്കിലും വലിയ തോതിലുള്ള മത്സ്യസമ്പത്താണ് ഇവര്‍ നശിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ ചുരുങ്ങിയ പ്രദേശങ്ങളില്‍ ഒതുങ്ങി നിന്നിരുന്നതും കുറച്ച് മത്സ്യങ്ങള്‍ മാത്രമാണ് ഊത്ത പിടിച്ചിരുന്നതും. എന്നാല്‍ കൂട്ടത്തൊടെ പിടിക്കാനിറങ്ങുന്നവര്‍ വലിയ തോതിലാണ് മീനുകളെ പിടിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഊത്ത പിടുത്തത്തിന്റെ പ്രധാന ദിവസങ്ങൾ കഴിഞ്ഞതായി മീനച്ചിലാറിന്റെ തീരത്തുള്ളവർ പറയുന്നു. കിഴക്കൻ വെള്ളം ശക്തമായി വന്നുതുടങ്ങിയ ശനി നായർ ദിവസങ്ങളിൽ ഊത്ത പിടുത്തം വ്യാപകമായിരുന്നു. മീനച്ചിൽ, മണിമല, കൊടൂരാർ എന്നിവയുടെയും വലിയ തോടുകളിലെയും കരകളെല്ലാം ഊട്ടുപിടുത്ത സജീവമായിരുന്നു. വലയും കൂടും ഉപയോഗിച്ചായിരുന്നു മീൻപിടുത്തം. പാതിയോ ഇത്തരം മീനുകളുടെ വിൽപ്പനയും വർദ്ധിച്ചിരുന്നു.