video
play-sharp-fill

ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം പൊടിപൊടിക്കുന്ന മത സൗഹാർദത്തിന്റെ സുന്ദര കാഴ്ച്ച; ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നത് പ്രദേശത്തെ മുസ്ലിം സഹോദരങ്ങൾ; ക്ഷേത്ര ദർശനം കഴിഞ്ഞ് ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്ക് കൊണ്ടുപോകുന്ന വേറിട്ട ആചാരം

ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം പൊടിപൊടിക്കുന്ന മത സൗഹാർദത്തിന്റെ സുന്ദര കാഴ്ച്ച; ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നത് പ്രദേശത്തെ മുസ്ലിം സഹോദരങ്ങൾ; ക്ഷേത്ര ദർശനം കഴിഞ്ഞ് ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്ക് കൊണ്ടുപോകുന്ന വേറിട്ട ആചാരം

Spread the love

കൊല്ലം: ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം പൊടിപൊടിക്കുന്ന മത സൗഹാർദത്തിൻ്റെ സുന്ദര കാഴ്ച്ച. കൊല്ലത്തെ വെളിനല്ലൂർ പഞ്ചായത്തിലെ വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തിന് മുന്നിലാണ് മത്സ്യക്കച്ചവടം തകർത്തുവാരുന്നത്. ഇത്തിക്കരയാറിൻ്റെ തീരത്താണ് വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആ ക്ഷേത്രത്തിന് മുന്നിലാണ് വർഷങ്ങളായി മീൻ വിൽപന നടക്കുന്നത്. എല്ലാ വർഷത്തിലും മീന മാസത്തിലെ രോഹിണി നാളിലാണ് ക്ഷേത്രമുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നത്. സൗഹാർദത്തിൻ്റെ മാതൃകയായാണ് ഇത്തരമൊരു വേറിട്ട ആചാരം കൊല്ലത്ത് അരങ്ങേറുന്നത്.

ആചാരത്തിൻ്റെ ഭാഗമായി, ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നതെല്ലാം പ്രദേശത്തെ മുസ്ലിം സഹോദരങ്ങളാണ് എന്നതാണ് പ്രധാന പ്രത്യേകത. മീന മാസത്തിലെ രോഹിണി നാളിൽ മുസ്ലിം സഹോദരങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്യാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ക്ഷേത്ര ദർശനത്തിനെത്തുന്നവർ ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്ക് കൊണ്ടുപോകുന്ന മറ്റൊരു ആചാരവും ഇവിടെ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിന് മുന്നിൽ രാവിലെ ആരംഭിക്കുന്ന മത്സ്യച്ചന്ത 11 മണിയോടെയാണ് സാധാരണ ഗതിയിൽ അവസാനിപ്പിക്കേണ്ടത്. എന്നാൽ, അന്നേ ദിവസം ഇവിടെ മീൻ വാങ്ങാനെത്തുന്നവരുടെ തിരക്ക് മൂലം മത്സ്യം അതിന് മുമ്പു തന്നെ വിറ്റ് തീരുമെന്ന് മത്സ്യക്കച്ചവടം നടത്തുന്നവർ പറയുന്നു.