കർഷകർ നാടിന്റെ നട്ടെല്ല്; ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമങ്ങൾ പിൻവലിക്കും

Farmers gather for a meeting at a protest site at a road block on the Delhi-Haryana border crossing in Singhu, Delhi, India, on Thursday, Dec. 3, 2020. Hundreds of thousands of angry farmers have descended to the outskirts of the national capital demanding his government roll back a set of laws aimed at reforming agriculture. Photographer: Prashanth Vishwanathan/Bloomberg
Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കർഷകരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്‌മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്‌ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമക്ക് വേണ്ടിയായിരുന്നു. ചില കർഷകർക്ക് അത് മനസിലായില്ല. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്‌ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

നിമയങ്ങളെ എതിർത്ത കർഷകരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്‌നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്‌ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു.