സംസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളിൽ തീയേറ്റർ ഉടൻ തുറക്കാനാവില്ല; അടച്ചിട്ടുള്ള എ സി ഹാളുകളിൽ രണ്ടുമണിക്കൂറിലധികം ചിലവഴിക്കുന്നത് കോവിഡ് വ്യാപനം കൂട്ടും; ജിമ്മുകളിലും നീന്തൽക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളിൽ തീയേറ്റർ ഉടൻ തുറക്കാനാവില്ല; അടച്ചിട്ടുള്ള എ സി ഹാളുകളിൽ രണ്ടുമണിക്കൂറിലധികം ചിലവഴിക്കുന്നത് കോവിഡ് വ്യാപനം കൂട്ടും; ജിമ്മുകളിലും നീന്തൽക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സർക്കാർ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളിൽ തീയേറ്റർ ഉടൻ തുറക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അടച്ചിട്ടുള്ള എ സി ഹാളുകളിൽ രണ്ടുമണിക്കൂറിലധികം ചിലവഴിക്കുന്നത് കോവിഡ് വ്യാപനം കൂട്ടുമെന്ന് സർക്കാർ അറിയിച്ചു. തീയറ്ററുകൾ അടച്ചിടുന്നതിനെതിരെയുള്ള ഹർജിയിലാണ് സർക്കാരിന്റെ മറുപടി.

തീയേറ്ററുകളോട് വിവേചനം കാട്ടിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മാളുകളിലും നിയന്ത്രണങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിമ്മുകളിലും നീന്തൽക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സർക്കാർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ക്ലബ്ബുകൾ ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. തീരുമാനം വിവേചനപരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി സി ​കാറ്റ​ഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോ​ഗ്യമന്ത്രിക്ക് ഫെഫ്ക കത്തയച്ചിരുന്നു. ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദ​ഗ്ധസമിതി കണ്ടെത്തലിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന് കത്തിൽ ചോദിക്കുന്നു.

അമ്പത് ശതമാനം സീറ്റുകൾ സിറ്റുകൾ മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുഖങ്ങൾ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഇതെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ, സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ വിവരിക്കുന്നു.