
തിരുവനന്തപുരം: എഫ്സിആർഎ ഭേദഗതിയിലെ നിലവിലെ ബില്‍ പാസ്സാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ.
ആശങ്കകള്‍ പരിഹരിച്ചശേഷമായിരിക്കും ബില്‍ നടപ്പാക്കുകയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ലോക്സഭയില്‍ കൊണ്ടുവരും മുമ്പ് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എഫ് സി ആര്‍ എയില്‍ പഠിച്ച ശേഷം നിലപാടെന്ന് കാന്തപുരം പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം ബില്ല് മാറ്റിവച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിബിസിഐ പിആര്‍ഒ റോബിൻസണ്‍ റോഡ്രിഗസ് പ്രതികരിച്ചു. പിൻവലിച്ചിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് മാറ്റിവച്ചതാണെന്നും വ്യക്തമാക്കിയ അദ്ദേഹം അക്കാര്യം ഓർമയില്‍ ഉണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു.
വിഷയം ചർച്ചയാക്കിയ ജനപ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി. സിബിസിഐ കേന്ദ്ര മന്ത്രിസഭ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ആശങ്ക ഇപ്പോഴും ഉണ്ടെന്നും ചില വ്യവസ്ഥകള്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാതെ ബില്ല് കൊണ്ടുവരരുത്.
കിംവദന്തികളില്‍ പ്രതികരിക്കാനില്ല എന്ന് സിബിസിഐ പറഞ്ഞു. സഭ സ്ഥാപനങ്ങളെ ബാധിക്കുന്നത് മാത്രമല്ല. ബില്‍ നിയമമായാല്‍ മാനുഷിക പ്രവർത്തനങ്ങളെ ബാധിക്കും. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കാണാൻ ശ്രമിക്കും. ആശങ്കകള്‍ നേരിട്ട് അറിയിക്കും. ചില വ്യവസ്ഥകള്‍ യുക്തിരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.



