
സ്വന്തംലേഖകൻ
കോട്ടയം : എംഇഎസ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജീന്‍സും ലെഗ്ഗിന്‍സും നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ പ്രമുഖ ഇടതു ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. ഇന്ന് ജീന്‍സും ലെഗ്ഗിന്‍സും പോലെയുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യ ബോധത്തിന്റെയും സ്വാധികാരത്തിന്റെയും ആവിഷ്‌കാരമായി ധരിക്കുന്നതാണെന്നും അത് നിരോധിക്കാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനുള്ള എം.ഇ. എസ്. മാനേജ്മെന്റിന്റെ തീരുമാനം സാർവത്രികമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഇതിൽ ഉന്നയിക്കാമെങ്കിലും , മുഖാവരണമടക്കമുള്ള വസ്ത്രങ്ങൾ അത്തരം തെരഞ്ഞെടുപ്പിന്റെ ഫലമായല്ല കേരളത്തിൽ വ്യാപിച്ചത്.നമ്മുടെ മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാർത്ഥമായ വേരുകളില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോർത്ത് സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച പല നിയന്ത്രണങ്ങളിൽ ഒന്നാണത്. സ്ത്രീയുടെ സ്വാധികാരത്തിനു മേലുള്ള മതാധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കടന്നുകയറ്റം മാത്രമേ അതിലുള്ളൂ.