രാത്രിയില്‍ മകളുടെ മുറിയിലെത്തുന്ന കാമുകനെയും മുറി തുറന്നു കൊടുക്കുന്ന മകളെയും ഞാനെന്ത് ചെയ്യണം: പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് സൈമൺ ലാലന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: പേട്ട അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ഉള്ളിലുണ്ടായിരുന്ന പകയും മനോവിഷമവും പ്രതി സൈമണ്‍ ലാലന്‍ പൊലീസിനോട് തുറന്നു പറഞ്ഞു.
മകളുടെ മുറിയിലെത്തുന്ന കാമുകനെയും മുറി തുറന്നു കൊടുക്കുന്ന മകളെയും ഞാനെന്ത് ചെയ്യണം സാറെ എന്ന് ചോദിച്ച് സൈമണ്‍ പൊലീസുകാര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം കഴുത്തില്‍ കുത്തിയെങ്കിലും കുതറി ഓടിയതോടെ പ്രതി നെഞ്ചില്‍ ആഴത്തില്‍ കുത്തി മരണമുറപ്പിക്കുകയായിരുന്നു.
എന്നാൽ കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിന്റെ മാതാപിതാക്കളുടെ ആരോപണങ്ങള്‍ പൊലീസ് തള്ളി. അനീഷിനെ പ്രതി സൈമണ്‍ ലാലന്‍ വിളിച്ചുവരുത്തുകയായിരുന്നു എന്ന അനീഷ് ജോര്‍ജ്ജിന്റെ മാതാപിതാക്കളുടെ ആരോപണം വാസ്തവ വിരുദ്ധമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം നടന്ന രാത്രിയില്‍ അനീഷ് രണ്ട് മണിക്കു മുൻപ് തന്നെ കാമുകിയുടെ വീട്ടില്‍ എത്തിയിരുന്നു എന്നതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. ഒരു മണിയോട് അടുപ്പിച്ച് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതിനും രണ്ടു മണിയ്ക്ക് മുന്‍പ് തന്നെ അനീഷ് വീട്ടിലെത്തിയെന്നും പൊലീസ് കണ്ടെത്തി.
മൂന്നു മണിയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷ് ഉണ്ടെന്ന കാര്യം സൈമണ്‍ ലാല്‍ അറിയുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ അനീഷിനെ കണ്ടതാണ് പ്രകോപനത്തിന് കാരണമായത്.
നേരത്തെയുള്ള മുന്‍ വൈരാഗ്യം കൂടി വെച്ച് സൈമണ്‍ ലാല്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.