
കടപ്പാക്കട : കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കടപ്പാക്കട സ്വദേശി ശ്രീനിവാസ പിള്ള, വിഷ്ണു എന്നിവരാണ് മരിച്ചത്.
കടപ്പാക്കട അക്ഷയാ നഗറിലാണ് സംഭവം, മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീനിവാസപിള്ളയും മകനുമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്.
ഇതിനിടയിൽ മകനും അച്ഛനും തമ്മിൽ ഉണ്ടായ പ്രശ്നമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച ശ്രീനിവാസ പിള്ള അഭിഭാഷകനാണ് ആണ്, എസ് ബി ഐയിലെ ജീവനക്കാരനായിരുന്നു വിഷ്ണു വി ആർ എസ് എടുത്ത് ബാങ്കിംഗ് കോച്ചിംങ്ങും മറ്റ് ബിസിനസുകളുമായി നാട്ടിൽ തന്നെ തുടരുകയായിരുന്നു,
വിഷ്ണുവിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്, ഇയാൾ പലതവണ വീടിനുമുകളിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചതായും അമ്മയെ അടക്കം ക്രൂരമായി മർദ്ദിച്ചതായും അയൽക്കാരും പറയുന്നു, വിഷ്ണുവിന്റെ മർദ്ദനത്തെ തുടർന്നാണ് അമ്മ സഹോദരിയുടെ കൂടെ മാറി നിൽക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
മകന്റെ ഉപദ്രവത്തെ തുടർന്നാകാം ശ്രീനിവാസ പിള്ള മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതെന്ന് നാട്ടുകാരും പറയുന്നു.