
ഡൽഹി: കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ച് സുപ്രിംകോടതി.കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളില്‍ ആണ് വിമർശിച്ചത്. സമരം അവസാനിപ്പിക്കാൻ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി നിരാഹാരം സമരം അവസാനിപ്പിക്കണമെന്നില്ലെന്നും കോടതി. ഹർജികള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയർത്തി ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ നിരാഹാര സമരം 38ആം ദിവസമാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് ഹർജി പരിഗണിച്ച സുപ്രികോടതി കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ചത്. സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മർദം ചെലുത്തുന്നുവെന്ന് വരുത്തിത്തീർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നു കോടതി നിരീക്ഷിച്ചു.
കർഷകരുടെ ആവശ്യങ്ങളില്‍ കേന്ദ്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും കോടതി ചോദിച്ചു.എന്നാല്‍ സമരം തടയണമെന്ന് കോടതി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. അതേ സമയം ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം പഞ്ചാബ് സര്‍ക്കാര്‍ ചോദിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തുഉണ്ടെന്നും സമവായത്തിനുള്ള ശ്രമം തുടരുകയാണെന്നും പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി നിരാഹാരസമരം അവസാനിപ്പിക്കണമെന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് ദല്ലേവാളിന്റെയും, കർഷക നേതാക്കളുടെയും നിലപാട്.