play-sharp-fill
ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ യുട്യൂബ് ചാനലില്‍ വന്നതിന്റെ തനി പകർപ്പ്; വിവാദത്തിനൊടുവിൽ അന്വേഷണം വന്നെത്തിയത് വാട്സാപ്പ് ഗ്രൂപ്പില്‍; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ വാട്സാപ്പ് ഗ്രൂപ്പില്‍ കുരുക്കി പാഠ്യപദ്ധതി വിവരങ്ങള്‍ ശേഖരിച്ചു; ദുരുഹമായ ​ഗ്രൂപ്പിന്റെ അഡ്മിൻ അജ്ഞാതൻ; വാട്സാപ്പ് കെണി പൊളിഞ്ഞത് ഗ്രൂപ്പുകള്‍ ശുദ്ധീകരിക്കാൻ നടത്തിയ ശ്രമത്തിൽ; ഒടുവിൽ വിഷയങ്ങള്‍ പഠിക്കാൻ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതാണെന്ന് അഡ്മിന്റെ വിശദീകരണം

ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ യുട്യൂബ് ചാനലില്‍ വന്നതിന്റെ തനി പകർപ്പ്; വിവാദത്തിനൊടുവിൽ അന്വേഷണം വന്നെത്തിയത് വാട്സാപ്പ് ഗ്രൂപ്പില്‍; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ വാട്സാപ്പ് ഗ്രൂപ്പില്‍ കുരുക്കി പാഠ്യപദ്ധതി വിവരങ്ങള്‍ ശേഖരിച്ചു; ദുരുഹമായ ​ഗ്രൂപ്പിന്റെ അഡ്മിൻ അജ്ഞാതൻ; വാട്സാപ്പ് കെണി പൊളിഞ്ഞത് ഗ്രൂപ്പുകള്‍ ശുദ്ധീകരിക്കാൻ നടത്തിയ ശ്രമത്തിൽ; ഒടുവിൽ വിഷയങ്ങള്‍ പഠിക്കാൻ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതാണെന്ന് അഡ്മിന്റെ വിശദീകരണം

കോട്ടയം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപകരെ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ കുരുക്കി പാഠ്യപദ്ധതി വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകരുടെ കൂട്ടായ്മകള്‍ പഠനവിഷയങ്ങള്‍ പങ്കിടാൻ ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കാറുണ്ട്. ആ രീതിയിലുള്ളതെന്ന് തെറ്റിദ്ധരിച്ച്‌ അധ്യാപകർ കൂട്ടമായി ഇതില്‍ ചേരുകയായിരുന്നു.

പൊതുവിദ്യാഭ്യാസ പഠനചർച്ചകള്‍ രഹസ്യമല്ലെങ്കിലും അധ്യാപകലോകത്തിന് പുറത്തുള്ളവർ ഇത്തരം ഗ്രൂപ്പുണ്ടാക്കിയതാണ് ദുരുഹമായത്. ഒരു യുട്യൂബ് ചാനലില്‍ വന്നതിന്റെ പകർപ്പായിരുന്നു ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ എന്ന വിവാദത്തെതുടർന്ന് ഗ്രൂപ്പുകള്‍ ശുദ്ധീകരിക്കാൻ നടത്തിയ ശ്രമത്തിലാണ് വാട്സാപ്പ് കെണി പൊളിഞ്ഞത്.


അഡ്മിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ പൊതുവിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ഒരു സ്വകാര്യ അക്കൗണ്ട് ആണ് ഇതെന്ന് കണ്ടെത്തി. എല്‍.പി. മുതല്‍ ഹയർസെക്കൻഡറിവരെയുള്ള എല്ലാ ക്ലാസുകളിലും ഈ അക്കൗണ്ട് ഹോള്‍ഡർ ഗ്രൂപ്പ് തുടങ്ങിയിരുന്നു. പരിചയക്കാരായ ചില അധ്യാപകരെ ആദ്യം ചേർത്തശേഷം അവർ മറ്റുള്ളവരെ ചേർത്തതോടെ ഗ്രൂപ്പ് വിപുലപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറുകണക്കിന് അധ്യാപകർ ഇവയില്‍ അംഗങ്ങളായി. ഓണപ്പരീക്ഷാ വിവാദമുണ്ടായപ്പോള്‍ ബി.ആർ.സി.കളിലെ ട്രെയിനർമാരും മുതിർന്ന അധ്യാപകരും ഗ്രൂപ്പുകളുടെ അഡ്മിന്മാരോട് മറുപടി ആവശ്യപ്പെട്ടു. പ്രതികരിക്കാതെ വന്നതോടെ ഫോണ്‍ വിളിച്ചു. ഫോണ്‍ എടുത്തില്ല. നേരില്‍ കാണാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ അഡ്മിൻ ഗ്രൂപ്പില്‍വന്ന് താൻ ട്യൂഷൻ ടീച്ചറാണെന്നും വിഷയങ്ങള്‍ പഠിക്കാൻ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതാണെന്നും വിശദമാക്കി.

എല്ലാ ക്ലസ്റ്റർ യോഗത്തിനുമുമ്പും വിവരങ്ങള്‍ പങ്കിടാൻ ഗ്രൂപ്പില്‍ അഡ്മിൻ ആവശ്യപ്പെട്ടിരുന്നു. ടീച്ചിങ് മൊഡ്യൂളും ഈ ഗ്രൂപ്പുകളില്‍ വ്യാപകമായി പങ്കിട്ടിരുന്നു. വിവിധ വിഷയങ്ങളുടെ മാതൃകാ ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കി പങ്കിടലും ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടാകാറുണ്ട്.