
കൊച്ചി : ടെലികോളർ തസ്തികയിലേക്ക് ജോലി തരാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാർലറിൻ്റെ പ്രവർത്തനം പോലീസ് തടഞ്ഞു.കഴിഞ്ഞ ദിവസമാണ് യുവതി ഓണ്‍ലൈൻ മാധ്യമത്തിലൂടെ പരാതി അറിയിച്ചത്.
പാലാരിവട്ടം ബൈപാസില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പാലാരിവട്ടം പോലീസ് അടപ്പിച്ചത്. ഈ സ്ഥാപനത്തിൻറെ മറവിലാണ് ബോർഡ് പോലും ഇല്ലാതെ സ്പാ പ്രവർത്തിച്ചിരുന്നത്.നിലവില്‍ കേസ് എടുത്തിട്ടില്ല. പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സ്‌പെഷല്‍ സ്‌ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥർ പലരും ഇവിടെ സ്ഥിരം സന്ദർശകരായി എത്താറുണ്ടെന്നും എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളുടെ ബിസിനസ്സ് ഉണ്ടെന്ന സംശയം ഉണ്ടെന്നുമുള്ള യുവതിയുടെ ആരോപണത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.