ഭർതൃവീടുകളിലേക്ക് വിളിക്കാൻ രേഷ്മയ്ക്ക് കൃത്യമായ പ്ലാനുണ്ട്;എല്ലാവരുമായി നല്ല ബന്ധം;ഉത്തരം കിട്ടാത്ത ഒരേ ഒരു ചോദ്യം വിവാഹ തട്ടിപ്പ് നടത്തുന്നത് എന്തിന് ?

Spread the love

തിരുവനന്തപുരം: വിവാഹത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ രേഷ്മ (30) എങ്ങനെയാ ഇത്രയും പേരെ ഒരേ സമയം കുടുക്കിയത്?രേഷ്മ വിവാഹം കഴിച്ച എല്ലാവരെയും പൊലീസ് ബന്ധപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മോഷണശ്രമങ്ങള്‍ സംബന്ധിച്ചോ തട്ടിപ്പു സംബന്ധിച്ചോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത്രയും പേരെ ഒരേസമയം ദാമ്പത്യത്തില്‍ കുരുക്കി തട്ടിച്ചിരുന്നത് എന്തിനെന്ന ആശയക്കുഴപ്പത്തില്‍ പൊലീസ്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചൊവ്വാഴ്ച ആര്യനാട് പൊലീസ് അപേക്ഷ നല്‍കും.

ഭര്‍ത്താക്കന്മാരുടെ കുടുംബങ്ങളുമായി വളരെ നല്ല ബന്ധമാണ് രേഷ്മ ഇപ്പോഴും സൂക്ഷിക്കുന്നത്. ബിഹാറില്‍ സ്‌കൂള്‍ അധ്യാപികയാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. അവിടേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഒരു ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങി അടുത്തയാളിന്റെ അടുത്തേക്ക് രേഷ്മ പോയിരുന്നത്. മിക്ക ദിവസങ്ങളിലും കൃത്യമായ സമയം വച്ച് ഭര്‍തൃവീടുകളിലേക്ക് ഫോണ്‍ വിളിക്കാനും രേഷ്മ ശ്രദ്ധിച്ചിരുന്നു. ഇതുമൂലം ആര്‍ക്കും വലിയ സംശയമൊന്നും തോന്നിയിരുന്നില്ല.

തൊടുപുഴ, വാളകം സ്വദേശികള്‍ക്ക് ഈ വര്‍ഷം ആദ്യമാണ് വിവാഹവാഗ്ദാനം നല്‍കിയത്. യുഎസിൽ നഴ്‌സ് ആയ തൊടുപുഴ സ്വദേശി ഫെബ്രുവരി 17ന് നാട്ടിലെത്തി 19ന് രേഷ്മയെ വിവാഹം കഴിച്ചു. ചുരുങ്ങിയ ദിവസത്തെ ദാമ്പത്യത്തിനു ശേഷം 24ന് ഇയാള്‍ യുഎസിലേക്കു മടങ്ങി. 29 വരെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ രേഷ്മ തുടര്‍ന്ന് വാളകം സ്വദേശിയുടെ അടുത്തേക്കു പോകുകയായിരുന്നു. വാളകം സ്വദേശിക്കു നല്‍കിയ വാക്കു പാലിച്ച് മാര്‍ച്ച് ഒന്നിന് വിവാഹം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ട്ടിഫിക്കറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയാണ് ഇവിടെനിന്ന് തൊടുപുഴയിലെ ഭര്‍തൃവീട്ടിലേക്കു പോയിരുന്നത്. ഇതിനിടയിലാണ് മാട്രിമോണി സൈറ്റ് വഴി കോട്ടയം സ്വദേശിയുമായി പരിചയപ്പെടുന്നത്. തൊടുപുഴയില്‍നിന്നു വാളകത്തേക്കുള്ള ബൈക്ക് യാത്രകള്‍ക്ക് രേഷ്മ ഉപയോഗിച്ചിരുന്നത് കോട്ടയം സ്വദേശിയെയാണ്. ഒടുവില്‍ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തിരുവനന്തപുരത്ത് രേഷ്മയെ എത്തിച്ചതും ഇതേ യുവാവ് തന്നെയാണ്.

ഏപ്രില്‍, മേയ് മാസങ്ങളില്‍ കോട്ടയം സ്വദേശിയുമായി ആയിരുന്നു സൗഹൃദം. ഇതിനിടയില്‍ മേയ് 29നാണ് ആര്യാനാടുള്ള പഞ്ചായത്ത് അംഗവുമായി ഓണ്‍ലൈനില്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നത്. തനിക്കു ബിഹാറില്‍ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യം ഉണ്ടെന്നുമാണ് കോട്ടയം സ്വദേശിയോട് പറഞ്ഞത്. ജൂണ്‍ 5ന് വൈകിട്ട് കോട്ടയം സ്വദേശി രേഷ്മയുമായി വെമ്പായത്തേക്കു പുറപ്പെട്ടു. ബിഹാറിലേക്കു പോകും മുന്‍പ് താലികെട്ട് നടത്തണമെന്ന് കോട്ടയം സ്വദേശി പറഞ്ഞതോടെ യാത്രയ്ക്കിടെ ഒരു ക്ഷേത്രത്തില്‍ കയറി. നട അടച്ചിരുന്നതിനാല്‍ 5-ാം തീയതിയിലെ വിവാഹം നടന്നില്ല. തൊട്ടടുത്ത ദിവസമാണ് പഞ്ചായത്തംഗവുമായി വിവാഹം നടക്കാനിരുന്നതും രേഷ്മ പൊലീസ് പിടിയിലാകുന്നതും.