പുകവലിക്കാരെ കൊള്ളയടിക്കാൻ രാജ്യമാകെ വലവിരിച്ച് വ്യാജ സിഗരറ്റ് മാഫിയ; കോട്ടയം ജില്ലയിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജ സി​ഗരറ്റുകളുടെ വ്യാപക വിൽപ്പന; വ്യാജനെ വിൽക്കുന്നത് വിദേശ ബ്രാൻഡുകളുടെ പേരിൽ; വിൽപ്പനയ്ക്ക് എത്തുന്നത് പഴങ്ങളുടേയും കറികളുടേയും രുചിയുള്ള സിഗരറ്റുകൾ; വിദേശത്ത് ഉത്പാദിപ്പിച്ച് കൊച്ചി വഴി എത്തിച്ച് വിൽപ്പന; വ്യാജന് നികുതിയില്ലെങ്കിലും കാത്തിരിക്കുന്നത് ​ഗുരുതര ആരോഗ്യ പ്രശ്നം

Spread the love

കോട്ടയം: പുകവലി ശീലമാക്കിയവരുടെ ജീവിതവും സമ്പാദ്യങ്ങളും കൊള്ളയടിക്കാൻ രാജ്യമാകെ വലവിരിച്ച് വ്യാജ സിഗരറ്റ് മാഫിയ. ഒറിജിനലിനെ വെല്ലുന്ന പായ്ക്കിങ്ങോടെയെത്തുന്ന വ്യാജ സിഗരറ്റുകൾ പരിശോധനയിൽ പോലും കണ്ടെത്തുക അസാധ്യമാണ്.

വിദേശ ബ്രാൻഡുകളുടെ പേരിലാണ് വ്യാജ സിഗരറ്റ് ജില്ലയിൽ വ്യാപകമായി വിൽക്കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും അത് ശീലമാക്കിയത്. എന്നാൽ, ഈ വലിച്ചുകയറ്റുന്നതിൽ ഏറെയും വ്യാജനാണെന്ന് പലരും അറിയാതെ പോകുന്നു. പരിശോധന ലഹരി മാഫിയകളിലേയ്ക്ക് ഒതുങ്ങിയതോടെ പഴങ്ങളുടേയും കറികളുടേയും രുചിയുള്ള സിഗരറ്റ് വരെ വിൽപ്പനയ്ക്ക് എത്തുന്നു.

നിലവാരം കുറഞ്ഞ പുകയിലയിൽ നിർമിക്കുന്ന സിഗരറ്റുകൾ നികുതിയടയ്ക്കാതെയും നിയമാനുസൃത മുന്നറിയിപ്പുകളില്ലാതെയുമാണ് വിൽപ്പന. ഗൾഫ് രാജ്യങ്ങളിലെ വിലകൂടിയ സിഗരറ്റ് എന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ വാങ്ങുന്നത്. വിദേശത്ത് ഉത്പാദിപ്പിച്ച് കൊച്ചി വഴി എത്തിച്ചാണ് കോട്ടയം ജില്ലയിലെ വിൽപ്പന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമുഖ വിദേശ ബ്രാൻഡഡ് കമ്പനികളുടെ സിഗരറ്റുകളെന്ന് തോന്നിക്കും വിധം പാക്ക് ചെയ്ത് പേരിൽ ചെറിയ മാറ്റം വരുത്തും. സിഗരറ്റുകളിൽ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് രണ്ട് മാസമാണ്. അതിനാൽ സിഗരറ്റ് പായ്ക്കറ്റിൽ അവയുടെ നിർമാണ തിയതിയും ഉപയോഗ കാലയളവും നിർമിച്ച കേന്ദ്രവും ഉൾപ്പെടെ രേഖപ്പെടുത്തണം.

വ്യാജനിൽ വിലയോ നിർമാണ തീയതിയോ നിർമിച്ച സ്ഥലത്തിന്റെ വിവരങ്ങളോ ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുകയിലയായതിനാൽ വലിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. സാധാരണ സിഗരറ്റിന് ഒരു രൂപയിൽ താഴെ ലാഭമുള്ളപ്പോൾ വ്യാജന് 5 മുതൽ 10 രൂപവരെയാണ് ലാഭം. സാധാരണ സിഗരറ്റ് 73% നികുതിയുള്ളപ്പോൾ വ്യാജന് നികുതിയമില്ല ആരോഗ്യ പ്രശ്നം കൂടുതലുമാണ്.

എക്സൈസ് നികുതി അടയ്ക്കാതെ വിൽക്കുന്ന പുകയില ഉത്പന്നങ്ങൾ എന്ന നിലയിൽ എക്സൈസ് വകുപ്പിന് അനധികൃത സിഗരറ്റ് കച്ചവടം തടയാനും കേസെടുക്കാനും അധികാരമുണ്ട്. വില, നിർമാണ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്താതെ വിൽക്കുന്നതിനാൽ ലീഗൽ മെട്രോളജി വകുപ്പിനും കള്ളക്കടത്തു സാധനങ്ങളായതിനാൽ പൊലീസിനും പരിശോധന നടത്തി കേസെടുക്കാം. കൊള്ളലാഭം ലക്ഷ്യമിട്ട് തന്നെയാണ് വ്യാജൻമാർ ഇന്ത്യയിലും കേരളത്തിലും വേരുറപ്പിച്ചത് വ്യാജ സിഗരറ്റ് ഒന്നിന് നിർമാണചെലവ് രണ്ട് രൂപ മാത്രം.

ആ സിഗരറ്റ് ഇന്ത്യയിൽ വിറ്റഴിക്കുന്നത് പത്തിരട്ടിവിലയ്ക്ക് ഒറിജിനലേത് വ്യാജനേതെന്ന് തിരിച്ചറിയാൻ കഴിയാത്തവിദം പായ്ക്കിങ്ങിലടക്കം സൂക്ഷ്മമായ കോപ്പിയടിയാണ് നടത്തുന്നത് വിമാനത്തിലും കപ്പൽമാർഗത്തിലും വ്യാജൻമാർ ഇന്ത്യയിലെത്തും പേപ്പറെന്ന വ്യാജേന കൊറിയറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണവും നടത്തും.