ഓണപ്പരീക്ഷയിൽ അടിമുടി മാറ്റം: മിനിമം മാർക്ക് ഇല്ലെങ്കിൽ പഠനപിന്തുണ

Spread the love

തിരുവനന്തപുരം: ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും.

ഇനിമുതൽ ഓരോ വിഷയത്തിനും എഴുത്തുപരീക്ഷകളിൽ കുറഞ്ഞത് 30% മാർക്കാണ് കുട്ടികൾ നേടേണ്ടത്. ഇതിൽ കുറവുമാർക്ക് ലഭിക്കുന്ന കുട്ടികൾക്കു സെപ്റ്റംബറിൽ രണ്ടാഴ്ച പ്രത്യേക പഠനപിന്തുണ പരിപാടികൾ സംഘടിപ്പിക്കും. ഇതിന് സ്കൂൾ പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകും.

എഇഒ മുതലുള്ള വിദ്യാഭ്യാസ ഓഫിസർമാർ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കൂടാതെ ഓണപ്പരീക്ഷയുടെ ഫലം സ്കൂൾ തുറന്ന് 7 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അടുത്ത അധ്യയനവർഷം മുതലാണ് 10–ാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കുക.