
സ്വന്തം ലേഖിക
കൊച്ചി: പി.സി.ജോര്‍ജ്ജിനെതിരായ പീഡനപരാതിയില്‍ തൻ്റെ കൈയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി.
കൃത്യമായ തെളിവോട് കൂടിയാണ് പൊലീസിന് പരാതി നല്‍കിയത്.
എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളത് ടെലിഫോൺ സംഭാഷണങ്ങളിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരിയുടെ വാക്കുകള്‍ –
തൃക്കാക്കര തെരഞ്ഞെടുപ്പിനിടെ പി സി ജോര്‍ജ് എന്നെ വിളിച്ച് ഈരാറ്റുപ്പേട്ടയിലെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. പി സി ജോര്‍ജ് ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യല്ലിന് വരുന്നുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. സംഭവം നടന്നത് മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു. അതിനാലാണ് മ്യൂസിയം സ്റ്റേഷനില്‍ തന്നെ പരാതി കൊടുത്തത്.
164 എ പ്രകാരം രഹസ്യമൊഴി നല്കിയ ആളാണ് ഞാന്‍. കോടതി മുന്‍പാകെ ഒപ്പിട്ട് നല്കിയ മൊഴിയാണത്. അതില്‍ മാറ്റിപ്പറഞ്ഞാല്‍ കോടതിക്ക് മുന്നില്‍ ഉത്തരവാദിത്തം പറയേണ്ടത് ഞാനാണ്. സ്വര്‍ണക്കടത്ത് കേസില്‍ എനിക്ക് യാതൊരു പങ്കുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ വിചാരണ നടക്കുന്ന കേസിലെ പ്രതിയാണ് ഞാനും പക്ഷേ ഡോളര്‍ കടത്ത് പോലെയുള്ള ദേശദ്രോഹ കേസുകളില്‍ ഞാനില്ല.
യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്തതിൻ്റെ പേരില്‍ എന്നെ വലിയ രീതിയില്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരുണ്ട്. പിസി ജോര്‍ജ്ജ് എൻ്റെ ശത്രുവല്ല.
ഷോൺ ജോര്‍ജ് പറയുന്നത് ശരിയാണ്. പിസിയോട് നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്ത ആളാണ് ഞാന്‍. പക്ഷേ ഷോണിനറിയില്ല എന്നോട് വ്യക്തിപരമായി അദ്ദേഹം എങ്ങനെയാണ് പെരുമാറിയത് എന്ന്. സ്വപ്നയും സരിതയും എല്ലാം വീട്ടില്‍ വന്നിട്ടുണ്ടെന്ന് ജോര്‍ജിൻ്റെ ഭാര്യ ഇന്നു പറഞ്ഞു. അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുന്നു ഞങ്ങള്‍ക്കെല്ലാം ആ വീട്ടില്‍ വരാന്‍ അവസരമുണ്ടായിരുന്നു എന്ന്. ചാനലുകാര്‍ക്ക് മുന്നില്‍ വന്ന് കുറേ ആരോപണം ഉന്നയിച്ച് പോകുന്നയാളല്ല ഞാന്‍. സ്വര്‍ണക്കടത്ത് കേസില്‍ എന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു പിസി. സരിത സ്വപ്നയ്ക്ക് വേണ്ടി സംസാരിക്ക് ബാക്കി പാര്‍ട്ടി ഇടപെട്ടോളും എന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ അതേപ്പടി കേട്ട് ചെയ്യാന്‍ ഞാന്‍ മണ്ടിയല്ല.
ഒരു സാധാരണ സാമ്പത്തിക കുറ്റകൃത്യ കേസില്‍ പ്രതിയായ എന്നെ അറുപത് പൊലീസുകാരുടെ സുരക്ഷയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കോടതികളില്‍ കൊണ്ട് നടന്നത് എന്തിന് വേണ്ടിയാണ്. ഞാന്‍ എന്തിനാണ് സ്വര്‍ണക്കടത്ത് കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്? 2014->ല്‍ ഞാന്‍ ജയിലില്‍ നിന്നിറങ്ങിയത് മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും പി സി ജോര്‍ജുമായി വിളിയുണ്ട്.