ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയെ പുറത്താക്കിയത് പിൻവലിച്ചു: വ്യാജ പരാതിക്കാർക്ക് എതിരെ നിയമനടപടിക്കൊരുങ്ങുന്നു: ബിജെപി പ്രാദേശിക നേതൃത്വത്തിലെ വിഭാഗീയതയാണ് പരാതിക്കു പിന്നിലെന്നാണ് ആക്ഷേപം.

Spread the love

ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിൽ നിന്നു ബിജെപി നേതാവായ സമിതി സെക്രട്ടറിയെ പുറത്താക്കി ദേവസ്വം ബോർഡ് പുറപ്പെടുവിപ്പിച്ച ഉത്തരവ് പിൻവലിച്ചു.

ബിജെപി ഏറ്റുമാനൂർ മുൻ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവനെ പുറത്താക്കിയ ഉത്തരവാണ് മരവിപ്പിച്ചത്.

പരാതി വ്യാജമാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉപദേശക സമിതി അംഗങ്ങളായ മഹേഷ് ചന്ദ്രൻ, എൻ.എസ്. സുനീന്ദ്രൻ എന്നിവർക്കെതിരെ ചിലർ ദേവസ്വം ബോർഡിനു വ്യാജ പരാതി അയച്ചിരുന്നു.

പൊലീസ് കേസുകളുള്ളവർക്കു ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാകാൻ അർഹത ഇല്ലെന്നാണ് ചട്ടം.

ഇരുവർക്കുമെതിരെ പൊലീസ് കേസുകൾ നിലവിലുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുവരെയും പുറത്താക്കി ദേവസ്വം ബോർഡ് ഉത്തരവിറക്കുകയായിരുന്നു.

എന്നാൽ മഹേഷ് ചന്ദ്രൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പരാതി തള്ളി. തുടർന്ന് മഹേഷിനു സെക്രട്ടറിയായി തുടരാൻ അനുവാദം നൽകി

ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
ഉപദേശക സമിതി അംഗമായ എൻ.എസ് സുനീന്ദ്രനും ഇന്നലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്.

ഇതോടെ സുനീന്ദ്രനെതിയുള്ള ആക്ഷേപവും വ്യാജമാണെന്നു തെളിഞ്ഞു.

വ്യാജപരാതി നൽകിയവർക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മഹേഷ്

ബിജെപി പ്രാദേശിക നേതൃത്വത്തിലെ വിഭാഗീയതയാണ് പരാതിക്കു പിന്നിലെന്നാണ് ആക്ഷേപം.

ബിജെപിയിലെ ഈ പടലപിണക്കം മുതലാക്കാനുള്ള ശ്രമത്തിലാണ് സിപിഎം പ്രാദേശിക നേതൃത്വം. മന്ത്രി വി.എൻ.വാസവന്റെ പഴ്സനൽ സ്റ്റാഫ് അംഗം പി.കെ.രാജൻ ആണ് ഉപദേശക സമിതി പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്