ഏറ്റുമാനൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൾസർ കണ്ണനും മാതൃ സഹോദരിയുമാണ് മരിച്ചത് ; അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടം.

ബൈക്കിൽ യാത്ര ചെയ്തിരുന്ന ഏറ്റുമാനൂർ വെട്ടിമുകൾ കമ്പനിമലയിൽ കുഞ്ഞുകുട്ടിയുടെ മകൻ പൾസർ കണ്ണൻ എന്ന അനിൽ (30), അനിലിന്റെ മാതൃസഹോദരി വെട്ടിമുകൾ പിഴത്തറ ജയന്റെ ഭാര്യ സിന്ധു (42) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിലും സിന്ധുവും ബൈക്കിൽ ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു. ലോറി ഏറ്റുമാനൂർ ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്നു. മറ്റൊരു ബൈക്കിൽ ഇടിച്ചു ഇരുവരും ലോറിയുടെ അടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ മരിച്ച പൾസർ കണ്ണൻ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് . കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് രണ്ടു പേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും പൾസർ കണ്ണൻ മരിച്ചിരുന്നു.

അൽപ സമയത്തിന് ശേഷം സിന്ധുവും മരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.