
സ്വന്തം ലേഖകൻ
കന്നിമല :എസ്റ്റേറ്റിലെ തോട്ടം മേഖലയില്‍ കഴിഞ്ഞ ഒരു വർഷമായി മറ്റെങ്ങും പോകാതെ കഴിയുകയാണ് ഈ പെണ്‍മയില്‍. തോട്ടം തൊഴിലാളികള്‍ക്ക് ഏറെപ്രിയപ്പെട്ടവളാണ് ഈ മയില്‍.
പകല്‍ സമയത്ത് തീറ്റ തേടി ലയങ്ങളുടെ പരിസരത്തുണ്ടാകും രാത്രിയായാല്‍ ഏതെങ്കിലുമൊരു ലയത്തിനു മുകളില്‍ അഭയം പ്രാപിക്കും.
ടോപ് ഡിവിഷനിലെ തൊഴിലാളികളുമായി അടുത്ത സൗഹൃദത്തിലാണ് മയില്‍ കഴിയുന്നത്. കുട്ടികളടക്കമുള്ളവരാരും തന്നെ ഇതിനെ ശല്യപ്പെടുത്താറില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വർഷം മുൻപ് മറ്റ് മയിലുകള്‍ക്കൊപ്പം ചിന്നാർ മേഖലയില്‍ നിന്നുമെത്തിയതാണ് ഈ പെണ്‍മയിലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ലയങ്ങള്‍ക്ക് സമീപം തീറ്റ തേടി നടക്കുമ്പോള്‍ തെരുവുനായ്ക്കള്‍ മയിലിനെ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍. നിരവധി തവണ തെരുവുനായ്ക്കളുടെ
ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടതാണ് മയില്‍