ജഡേജയുടെ പോരാട്ടവും ഫലംകണ്ടില്ല; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പൊരുതി തോറ്റ് ഇന്ത്യ; പരാജയം 22 റണ്‍സിന്

Spread the love

ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതി തോറ്റു.

ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ 22 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം.
സ്കോർ: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. ജയത്തോടെ പരമ്ബരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

രവീന്ദ്ര ജഡേജയും വാലറ്റവും പോരാടിയെങ്കിലും ജയത്തിനരികെ വീണു. 61 റണ്‍സ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

അഞ്ചാം ദിനത്തില്‍ 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി അഞ്ചു വിക്കറ്റുകള്‍ കൂടി വീണു. ഒൻപതാം വിക്കറ്റില്‍ 35 റണ്‍സിന്‍റെ കൂട്ടിക്കെട്ടാണ് ബുംറയും ജഡേജയും ചേര്‍ന്നുണ്ടാക്കിയത്. പിന്നീടെത്തിയ സിറാജ് 30 പന്ത് പിടിച്ചുനിന്നെങ്കിലും ഒടുവില്‍ ഷുഐബ് ബഷീറിന് മുന്നില്‍ കീഴടങ്ങി.