
കൊച്ചി: മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സില്‍ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ടാർഗറ്റ് തികയ്ക്കാത്ത ജീവനക്കാർക്ക് നേരെ മനുഷ്യത്വരഹിതവും ക്രൂര പീഡനവുമാണ് കമ്ബനി മേലധികാരികള്‍ നടത്തുന്നത്. ബെല്‍റ്റില്‍ കഴുത്തില്‍ക്കെട്ടി നായയെ പോലെ നടന്ന് വെള്ളം കുടിക്കുക, ചീത്ത പഴങ്ങള്‍ നിലത്തുനിന്ന് നക്കിയെടുക്കുക തുടങ്ങിയ പീഡനങ്ങളാണ് ജീവനക്കാർ അനുഭവിച്ചത്.
വീടുകളില്‍ ഉത്പന്നങ്ങളുമായി വില്‍പന നടത്താൻ എത്തുന്ന മാർക്കറ്റിംഗ് ജീവനക്കാർക്ക് നേരെയാണ് ഈ കൊടുംക്രൂരത. പാന്റ് അഴിപ്പിച്ച് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചുനില്‍ക്കുക, മുറിക്കുള്ളില്‍ നായ മൂത്രമൊഴിക്കുന്നത് പോലെ അഭിനയിക്കുക, ഒരാള്‍ ചവച്ചുതുപ്പുന്ന പഴം എടുക്കുക, തറയില്‍ നാണയം ഇട്ട് നക്കിയെടുക്കുക തുടങ്ങിയ പീഡനങ്ങള്‍ക്കാണ് ജീവനക്കാർ ഇരയാകുന്നത്. ടാർഗറ്റ് തികയാത്ത ജീവനക്കാർക്ക് അടുത്ത ദിവസം ടാർഗറ്റ് തികയ്ക്കാൻ വേണ്ടിയാണ് ഈ രീതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പലരും ഭയപ്പെട്ടാണ് ഇതിനോട് പ്രതികരിക്കാത്തത്. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വരെയാണ് ഇവർക്ക് ശമ്ബളമായി നല്‍കുന്നത്. ടാർഗറ്റ് തികച്ചാല്‍ പ്രമോഷനുകള്‍ വലിയ ശമ്ബളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കലൂർ ജനതാ റോഡിലെ ശാഖയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതിന് മുമ്ബും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയർന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് ഈ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നത്.