തുമ്പിക്കൈ ഇല്ലാതെ എട്ടുമാസം; ഓലയും മറ്റും മുൻകാലുകള്‍ കൊണ്ട് ഉയര്‍ത്തി വായിലേക്ക് ഭക്ഷണമെത്തിക്കും

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ആശങ്കകളെ അകറ്റി തുമ്പിക്കൈ ഇല്ലാതെ കണ്ടെത്തിയ കുട്ടിയാന അതിജീവന പാതയില്‍.വനമേഖലയില്‍ പ്ലാന്റേഷൻ കോര്‍പറേഷന്റെ തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്തതിനാല്‍ കുട്ടിയാന ഉടനെ തന്നെ ചരിയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തുമ്പിക്കൈ ഇല്ലാതെ കുട്ടിയാന എട്ടു മാസം അതിജീവിച്ചു.

കുട്ടിയാന എങ്ങനെ തീറ്റയെടുക്കുമെന്നതായിരുന്നു പ്രധാന ആശങ്ക.ഓലയും മറ്റും മുൻകാലുകള്‍ കൊണ്ട് ഉയര്‍ത്തിയാണു കുട്ടിയാന വായിലേക്കു ഭക്ഷണമെത്തിക്കുന്നത്.തുമ്പിക്കൈ ഇല്ലാത്തതിനാല്‍ കുട്ടിയാന ചരിഞ്ഞേക്കുമെന്ന ആശങ്ക ഏറെ ആയിരുന്നു.എന്നാൽ എല്ലാ പ്രതിസന്ധികളെയും കുട്ടിയാന നിഷ്പ്രയാസം അതിജീവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറ്റിലപ്പാറ പാലം ചെക് പോസ്റ്റിനു സമീപത്തെ എണ്ണപ്പന തോട്ടങ്ങളില്‍ കുട്ടിയാനയെ പ്ലാന്റേഷൻ തൊഴിലാളികള്‍ സ്ഥിരം കാണാറുണ്ട്.കുട്ടിയാനയെ സഹായിക്കുന്നതിനു സദാസമയവും അമ്മയാനയും കൂടെയുണ്ട്.കുട്ടിയാനയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണു വനംവകുപ്പിന്റെ വിലയിരുത്തല്‍.