video
play-sharp-fill

പൊതുജനങ്ങൾക്ക് ഇരുട്ടടിയുമായി സർക്കാർ; സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവ്; യൂണിറ്റിന് 16 പൈസ വർധിപ്പിച്ചു; ഫിക്‌സഡ് ചാര്‍ജും കൂട്ടി; അടുത്ത വര്‍ഷം 12 പൈസ വര്‍ധിപ്പിക്കും;  10 പൈസ സമ്മര്‍ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തള്ളി; നിരക്ക് വർധനവിനെ ന്യായീകരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പൊതുജനങ്ങൾക്ക് ഇരുട്ടടിയുമായി സർക്കാർ; സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവ്; യൂണിറ്റിന് 16 പൈസ വർധിപ്പിച്ചു; ഫിക്‌സഡ് ചാര്‍ജും കൂട്ടി; അടുത്ത വര്‍ഷം 12 പൈസ വര്‍ധിപ്പിക്കും; 10 പൈസ സമ്മര്‍ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തള്ളി; നിരക്ക് വർധനവിനെ ന്യായീകരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവ്. യൂണിറ്റിന് 16 പൈസ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഫിക്‌സഡ് ചാര്‍ജും കൂട്ടി. 10 പൈസ സമ്മര്‍ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തള്ളി. അടുത്ത വര്‍ഷം 12 പൈസ വര്‍ധിപ്പിക്കും.

വേനല്‍ക്കാലമായ ജനുവരി മുതല്‍ മേയ് വരെ ഒരു പ്രത്യേക സമ്മര്‍ താരിഫ് കൂടി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസങ്ങളില്‍ 10 പൈസ കൂടി അധികമായി യൂണിറ്റിന് ഈടാക്കണമെന്നായിരുന്നു കെഎസ്‌ഇബിയുടെ നിര്‍ദേശം. ഈ നിര്‍ദ്ദേശം റഗുലേറ്ററി കമ്മീഷന്‍ തള്ളി. വൈദ്യുതി നിരക്ക് കൂട്ടുന്നതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വര്‍ധനവാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.

വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവര്‍ധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഡിസംബര്‍ അഞ്ചാം തിയതി മുതലാണ് പുതിയ നിരക്കിന് പ്രാബല്യമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. 70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല വ്യക്തമാക്കി.