
“അകത്തുള്ള ആളെന്ന നിലയിൽ പരിഗണന….! വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി മത്സരിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നോ…? ചായക്കടകളില്‍ പോലും സജീവ ചര്‍ച്ചയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
സ്വന്തം ലേഖിക
ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം.
സംസ്ഥാന ബി ജെ പി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പരാമര്‍ശത്തിലൂടെ ഇതിന് കൂടുതല്‍ ശക്തി പകരുകയും ചെയ്തു. മേഖലകളുടെ അതിര്‍ത്തികള്‍ പ്രധാനമന്ത്രി ഭേദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകത്തുള്ള ആളാണെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും പുറത്തുള്ള ആള്‍ എന്ന നിലയിലല്ലെന്നും അണ്ണാമലൈ വ്യക്തമാക്കുകയും ചെയ്തു.
‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി തമിഴ്നാട്ടില്‍ നിന്നുതന്നെ ജനവിധി തേടണം. അദ്ദേഹം തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പടരുന്നുണ്ട്. ഞാന്‍ പലയിടങ്ങളിലും ചെല്ലുമ്പോള്‍ ജനങ്ങള്‍ ഇക്കാര്യം ചോദിക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ നിന്ന് മോദി മത്സരിക്കുകയാണെങ്കില്‍ തമിഴരില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യും. രാമനാഥപുരത്തു നിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം കേള്‍ക്കുന്നു.
തൂത്തുക്കുടിയിലെ ചായക്കടകളില്‍ പോലും ഇതു സജീവ ചര്‍ച്ചയാണ്’- അണ്ണാമലൈ പറയുന്നു.
ജാതി,തമിഴ് വികാരമാണ് തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ സാധാരണ പരിഗണിക്കുന്നതെങ്കിലും മോദി മത്സരിച്ചാല്‍ ഇതെല്ലാം അപ്രസക്തമാകുമെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് പ്രാദേശിക ബി ജെ പി നേതാക്കളും പറയുന്നത്.
എന്നാല്‍ മോദി മത്സരിക്കാന്‍ തമിഴ്നാട്ടില്‍ എത്തുമോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പാര്‍ട്ടി ദേശീയ നേതാക്കള്‍ നല്‍കിയിട്ടില്ല.