video
play-sharp-fill

നേരം വെളുക്കുവോളം ഒപ്പം നടന്ന അണികളെ മണ്ടന്മാരാക്കി നേതാക്കൾ: ഇഷ്ടക്കാരനല്ലാത്തവരെ കാലുവാരി പാർട്ടികൾ; കയ്യിലിരുന്ന സീറ്റ് പോലും നഷ്ടമാക്കി കേരള കോൺഗ്രസും സി.പി.എമ്മും; വിജയത്തിന്റെ മഹത്വം മുഴുവൻ ചവിട്ടിത്തേച്ച് എൻ.സി.പിയും സിപിഐയും

നേരം വെളുക്കുവോളം ഒപ്പം നടന്ന അണികളെ മണ്ടന്മാരാക്കി നേതാക്കൾ: ഇഷ്ടക്കാരനല്ലാത്തവരെ കാലുവാരി പാർട്ടികൾ; കയ്യിലിരുന്ന സീറ്റ് പോലും നഷ്ടമാക്കി കേരള കോൺഗ്രസും സി.പി.എമ്മും; വിജയത്തിന്റെ മഹത്വം മുഴുവൻ ചവിട്ടിത്തേച്ച് എൻ.സി.പിയും സിപിഐയും

Spread the love

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: പകലും രാത്രിയുമില്ലാതെ നേരം വെളുക്കുവോളം ഒപ്പം നടന്ന അണികളെ കാലുവാരി കോട്ടയത്തെ നേതാക്കൾ. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ നേതാക്കൾ പരസ്പരം കാലുവാരിയത്. ഇതോടെ ഭരണം ഉറപ്പിച്ച പല പഞ്ചായത്തുകളിലും രാഷ്ട്രീയ പാർട്ടികൾക്കു തിരിച്ചടിയുണ്ടാകുകയും ചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിജയത്തിനിടയിലും കല്ലുകടിയായി കോട്ടയത്തെ ഈ ഗ്രൂപ്പിസവും തമ്മിൽ തല്ലും.

കോട്ടയം നഗരസഭയിൽ നിന്നു തന്നെ ഈ തമ്മിൽ തല്ലിന്റെ കഥകൾ ആരംഭിക്കാം. വിജയ സാധ്യത ഏറെയുള്ള നഗരസഭയിൽ ഏതു വാർഡിലും നിന്നാൽ വിജയിക്കാൻ സാധ്യതയുള്ള നഗരസഭയിലെ പ്രതിപക്ഷ നേതാവും സി.പി.എമ്മിലെ ഉന്നതനുമായ സി.എൻ സത്യനേശനെ പാർട്ടി കൊണ്ടിട്ടത് കോൺഗ്രസിന്റെ പുലിമടയിലായിരുന്നു. കഴിഞ്ഞ തവണ നഗരസഭയിലെ വൈസ് ചെയർപേഴ്‌സണായിരുന്ന ജാൻസി ജേക്കബ് 370 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡിലാണ് ഇക്കുറി സത്യനേശനെ ഇറക്കിയത്. സേഫായ വാർഡിൽ നിന്നും സത്യനേശനെ ചതിക്കളത്തിൽക്കൊണ്ടിറക്കിയതിനു പിന്നിൽ ചരട് വലിച്ചതും സി.പി.എമ്മിലെ മറ്റൊരു നേതാവായിരുന്നു. ഫലമോ, 24 ആം വാർഡിൽ യുവ കോൺഗ്രസ് നേതാവായ ടോം കോര അഞ്ചേരി നിസാര വോട്ടുകൾക്കു സത്യനേശരെ വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ മത്സരിക്കാനിറങ്ങിയ സി.പിഎമ്മിന്റെ ജില്ലയിലെ വലിയ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ കെ.എം രാധാകൃഷ്ണനെ അട്ടിമറിച്ചത് തിരഞ്ഞെടുപ്പ് കളത്തിലെ ബേബിമാരിൽ ഒരാളായ പി.കെ വൈശാഖായിരുന്നു. സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ ആത്മാർത്ഥമായി അട്ടിമറിച്ചപ്പോൾ ഒരു സീറ്റാണ് കൈമോശം വന്നത്.

വർഷങ്ങളായി കേരള കോൺഗ്രസ് ഒറ്റയ്ക്കു ഭരണം നടത്തിയ പഞ്ചായത്തായിരുന്നു മാഞ്ഞൂർ. കേരള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ കയ്യിലിരുപ്പ് മൂലം മാഞ്ഞൂർ പഞ്ചായത്ത് ഭരണം കേരള കോൺഗ്രസിനു കൈമോശം വന്നത് പഞ്ചായത്തിലെ ഒരു വിഭാഗം നേതാക്കളുടെ കയ്യിലിരുപ്പ് കൊണ്ടാണ്. കുറവിലങ്ങാട് പഞ്ചായത്തിലും തമ്മിലടി കൊണ്ട് ഭരണം കൈവിട്ടു കളയുകയായിരുന്നു കേരള കോൺഗ്രസിലെ ഒരു വിഭാഗം. ഈ രണ്ടു പഞ്ചായത്തുകളും ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥികൾ വിജയിച്ചു കയറുമ്പോഴാണ് വർഷങ്ങളായി കൈവശം വച്ചിരുന്ന രണ്ടു പഞ്ചായത്തുകൾ നഷ്ടമാകുന്നത്.

സ്വന്തം നാട്ടിൽ പോലും ജില്ലയിലെ മുതിർന്ന നേതാക്കൾക്കു രക്ഷയില്ലെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ വാകത്താനം പഞ്ചായത്തിലെ വാകത്താനം വാർഡിൽ എട്ടു നിലയിൽ കോൺഗ്രസ് പൊട്ടുകയായിരുന്നു. കേരള കോൺഗ്രസ് എമ്മിന്റെ ജില്ലാ പ്രസിഡന്റ് സണ്ണിതെക്കേടത്തിന്റെ നാട്ടിൽ, സ്വന്തം വാർഡിൽ കാണക്കാരി പഞ്ചായത്തിൽ വൻ പരാജയമാണ് കേരള കോൺഗ്രസിനു നേരിടേണ്ടി വന്നത്. സ്വന്തം നാട്ടിൽ പോലും പച്ചപിടിക്കാനാവാത്ത നേതാക്കളാണ് ഇപ്പോൾ ജില്ലപിടിക്കാനിറങ്ങുന്നത്. ഇത് അക്ഷരാർത്ഥത്തിൽ അഹോരാത്രം പണിയെടുക്കുന്ന അണികളെ വഞ്ചിക്കുന്നതിനു തുല്യമാണ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് എന്ന അവാർഡ് നേടിയ അയ്മനം പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ പ്രസിഡന്റ് ആലിച്ചന് വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ആലിച്ചനെ പരാജയപ്പെടുത്തയതിനു പിന്നിൽ സി.പി.എമ്മിലെ വൻ ഗ്രൂപ്പിസം തന്നെയായിരുന്നു. ഈ പരാജയത്തിന്റെ ഫലമായി പത്തു സീറ്റിൽ സി.പി.എമ്മിനു പഞ്ചായത്തിൽ ഒതുങ്ങേണ്ടി വന്നു. 15 സീറ്റു വരെ നേടും എന്നു പ്രതീക്ഷിച്ച പഞ്ചായത്തിലാണ് സി.പി.എം കഷ്ടിച്ച് ഭരണം നിലനിർത്തിയത്.